പകുതി സി.എസ്.ആര്‍ ഫണ്ടും രണ്ട് ശതമാനം കുടുംബ ബിസിനസുകാരുടെ സംഭാവന! പുതിയ ട്രെന്‍ഡ് ഇങ്ങനെ

മതിയായ ഫണ്ട് ഇതുവരെ ലഭിക്കാതിരുന്ന മേഖലകള്‍ക്ക് പ്രാധാന്യം ലഭിച്ചുവരുന്നുണ്ട്
corporate
canva
Published on

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഹിതം നല്‍കുന്നതില്‍ മുന്നില്‍ ഇന്ത്യന്‍ കുടുംബ ബിസിനസ് കോര്‍പ്പറേറ്റുകള്‍. ഇന്ത്യന്‍ ഫിലാന്ത്രോപ്പി റിപ്പോര്‍ട്ട് 2025ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മുന്‍നിര കുടുംബ ബിസിനസുകള്‍- ടാറ്റ, അംബാനി, അദാനി, ബിര്‍ള എന്നിവരാണ് 2023- 24 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തെ കുടുംബ ബിസിനസുകളുടെ മൊത്തം സിഎസ്ആര്‍ വിഹിതത്തിന്റെ 20 ശതമാനത്തോളവും സംഭാവന ചെയ്തിരിക്കുന്നത്. ഈ ഓരോ കുടുംബ ബിസിനസുകളും ശരാശരി 800 കോടി രൂപ മുതല്‍ 1,000 കോടി രൂപ വരെ സിഎസ്ആര്‍ വിഹിതം നല്‍കുന്നുണ്ട്.

കുടുംബ ബിസിനസ് കോര്‍പ്പറേറ്റുകള്‍ മൊത്തം സംഭാവന ചെയ്യുന്ന സിഎസ്ആര്‍ ഫണ്ടിന്റെ 50-55 ശതമാനവും ഏറ്റവും പ്രമുഖ രണ്ട് ശതമാനം കുടുംബ ബിസിനസ് കോര്‍പ്പറേറ്റുകളില്‍ നിന്നാണ്. ബാക്കിയുള്ള 98 ശതമാനം കുടുംബ ബിസിനസ് കോര്‍പ്പറേറ്റുകള്‍, അതായത് ഏതാണ്ട് 16,500 ഗ്രൂപ്പുകള്‍, മൊത്തം സിഎസ്ആര്‍ വിഹിതത്തിന്റെ 45-50 ശതമാനം സംഭാവന ചെയ്യുന്നു.

പുതിയ ട്രെന്‍ഡ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കാണുന്ന മറ്റൊരു സുപ്രധാന പ്രവണത, പൊതുവെ അധികം വിഹിതം നീക്കിവെയ്ക്കാത്ത മേഖലകള്‍ക്ക് പ്രാധാന്യം കൂടിവരുന്നു എന്നതാണ്. ലിംഗസമത്വത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 40 ശതമാനം, കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 29 ശതമാനം, മൃഗസംരക്ഷണത്തിനായി 38 ശതമാനം... എന്നിങ്ങനെ മതിയായ ഫണ്ട് ഇതുവരെ ലഭിക്കാതിരുന്ന മേഖലകള്‍ക്ക് പ്രാധാന്യം ലഭിച്ചുവരുന്നുണ്ട്.

(മാര്‍ച്ച് 15 ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com