വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില, പുതുവത്സരത്തില്‍ ലക്ഷം മാര്‍ക്ക് പിന്നിട്ടേക്കും; ഇന്നത്തെ വിപണി വില അറിയാം

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 25 രൂപ കൂടി 10,165 രൂപയിലെത്തി
gold ornament
canva
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍ വില 98,880 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ 15ന് റെക്കോഡ് ഉയരമായ 99,280 രൂപയിലെത്തിയ ശേഷം വില കുറച്ച് താഴ്ന്നിരുന്നു. പിന്നീട് വീണ്ടും ഉയരുന്ന ട്രെന്റാണ് കാണിക്കുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 25 രൂപ കൂടി 10,165 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,915 രൂപയാണ്, 20 രൂപയുടെ വര്‍ധന. വെള്ളിവില ഗ്രാമിന് 210 രൂപയാണ് ഇന്നത്തെ വില. സമീപകാലത്ത് വ്യവസായിക ഉപയോഗം വലിയതോതില്‍ വര്‍ധിച്ചതാണ് വെള്ളിവിലയെ മുന്നോട്ടു നയിച്ചത്.

അന്താരാഷ്ട്ര വില കൂടിയും കുറഞ്ഞും നില്ക്കുന്ന ട്രെന്റ് തുടരുമെന്നാണ് വിദഗ്ധാഭിപ്രായം. സ്വര്‍ണം ഔണ്‍സിന് 4301-4350 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങിയ ശേഷം 36 ഡോളര്‍ കുതിച്ച് 4339.30ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4345-4323 മേഖലയില്‍ ചാഞ്ചാടിയിട്ട് 4335 ഡോളറിലായി. അവധിവില ഇന്ന് 4375 ഡോളര്‍ എത്തിയിട്ടു താഴ്ന്നു.

ലാഭമെടുപ്പ് വര്‍ധിച്ചതാണ് കഴിഞ്ഞദിവസം റെക്കോഡ് ഉയരത്തിലെത്തിയശേഷം വില താഴേക്ക് വരാന്‍ കാരണം. വീണ്ടും നിക്ഷേപക താല്പര്യം വര്‍ധിച്ചതോടെ വീണ്ടും വില ഉയര്‍ന്നു. 2026 തുടക്കത്തില്‍ പവന് ഒരുലക്ഷം എന്ന നിലയിലേക്ക് എത്താന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ കല്യാണ സീസണ്‍ അല്ലെങ്കിലും ജുവലറികളില്‍ നല്ല തിരക്കുണ്ട്. കല്യാണത്തിന് മുമ്പ് ആഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കാണ് ജുവലറികളില്‍ വില്പന കൂടാന്‍ കാരണം.

ഒരുപവന്‍ സ്വര്‍ണാഭരണത്തിന് വില

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,01,850 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com