ആനവണ്ടി പാഴ്‌സലുമായി വീട്ടുപടിക്കല്‍! കാലം പോയ പോക്ക്, സേവനം ജനകീയമാക്കുന്നു, ഡോര്‍ ഡെലിവറി, പിക്കപ്പ് വഴി മൂന്നിരട്ടി വരുമാനം ലക്ഷ്യം

കളക്ഷൻ സെന്ററുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഡെലിവറികൾ നടത്താനാണ് ഉദ്ദേശിക്കുന്നത്
Representational image,  Image courtesy:  KSRTC fb
Representational image, Image courtesy: KSRTC fb
Published on

കെ.എസ്.ആർ.ടി.സി യുടെ കൊറിയർ സർവീസ് വഴി പാഴ്‌സലുകൾ അയയ്ക്കുന്നത് ഉടൻ തന്നെ വളരെ എളുപ്പമാകുന്നു. പിക്ക്-അപ്പ്, ഡോർ-ഡെലിവറി കൊറിയര്‍ സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. ഇതോടെ കെ.എസ്.ആര്‍.ടി.സി യുടെ നിയുക്ത കൊറിയർ കൗണ്ടറുകളിൽ നിന്ന് പാഴ്‌സലുകൾ നിക്ഷേപിക്കുകയോ എടുക്കുകയോ ചെയ്യേണ്ട സാഹചര്യം ഒഴിവാകുന്നതാണ്.

ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള കമ്പനിക്ക് പുതിയ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ആറ് മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഡെലിവറി സേവനങ്ങളാണ് അവതരിപ്പിക്കുക. കളക്ഷൻ സെന്ററുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഡെലിവറികൾ നടത്താനാണ് പദ്ധതിയുളളത്. പിക്ക്-അപ്പ് കൊറിയർ സേവനം അടുത്ത ഘട്ടത്തിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

46 കൗണ്ടറുകള്‍

നിലവിൽ കെ.എസ്.ആര്‍.ടി.സി യുടെ കൊറിയര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉപയോക്താക്കള്‍ക്ക് നിർദ്ദിഷ്ട കൗണ്ടറുകളിൽ പാഴ്സലുകൾ നിക്ഷേപിക്കേണ്ടതുണ്ട്. ലക്ഷ്യസ്ഥാനത്തുള്ള അതത് കൗണ്ടറുകളില്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളോ/ വ്യക്തിയോ എത്തേണ്ടതുണ്ട്. പുതിയ സേവനങ്ങൾ ഉദ്ദേശിക്കുന്ന കക്ഷികളുടെ വാതിൽപ്പടിയിൽ പാഴ്സലുകൾ എത്തിക്കുകയും ഉപയോക്താക്കളുടെ വീടുകളിൽ നിന്ന് ഉദ്യോഗസ്ഥർ പാഴ്സലുകൾ ശേഖരിക്കുകയും ചെയ്യും.

കെഎസ്ആർടിസിക്ക് ഇപ്പോൾ സംസ്ഥാനത്ത് 46 പാഴ്സൽ കൗണ്ടറുകളാണ് ഉളളത്. തമിഴ്നാട്ടിലെ കോയമ്പത്തൂർ, നാഗർകോവിൽ എന്നിവടങ്ങളിലാണ് നിലവില്‍ ഔട്ട്സ്റ്റേഷൻ കേന്ദ്രങ്ങൾ ഉളളത്. കർണാടകയിലും കൊറിയർ കൗണ്ടറുകൾ ആരംഭിക്കാൻ കോർപ്പറേഷന്‍ ഉദ്ദേശിക്കുന്നുണ്ട്.

16 മണിക്കൂറിനുള്ളിൽ കൊറിയര്‍ എത്തും

പാഴ്‌സൽ, കൊറിയർ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിക്കുന്നതിലൂടെ വരുമാനം മൂന്നിരട്ടിയായി വർദ്ധിപ്പിക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. പ്രതിമാസം ശരാശരി 50 ലക്ഷം രൂപ നിലവിൽ കോർപ്പറേഷന് കൊറിയര്‍ സേവനങ്ങളിലൂടെ വരുമാനം ലഭിക്കുന്നുണ്ട്. കൊറിയര്‍ പ്രവര്‍ത്തനങ്ങളുടെ സോഫ്റ്റ്‌വെയർ, കൗണ്ടറുകൾ, ഉത്തരവാദിത്തം എന്നിവയെല്ലാം തുടര്‍ന്നും കോർപ്പറേഷനായിരിക്കും. ഡെലിവറി ജോലികള്‍ കൈകാര്യം ചെയ്യുക എന്നതു മാത്രമായിരിക്കും സ്വകാര്യ കമ്പനി നിര്‍വഹിക്കുക.

16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും പാഴ്സല്‍ എത്തിക്കുമെന്നുളള വാഗ്ദാനവുമായി എത്തുന്ന കൊറിയര്‍ സേവനം ലാഭകരമായാണ് മുന്നോട്ടു പോകുന്നത്. പിക്ക്-അപ്പ്, ഡോർ-ഡെലിവറി സേവനങ്ങള്‍ കൂടി ആരംഭിക്കുന്നതോടെ സേവനം കൂടുതല്‍ ജനപ്രിയമാകുമെന്നാണ് കരുതുന്നത്.

KSRTC to revamp courier service with door delivery and pickup aiming to triple revenue and user convenience.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com