

നേപ്പാളിൽ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ചു. 2000, 500, 200 രൂപ നോട്ടുകൾ രാജ്യത്ത് നിരോധിച്ചെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
100 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കൈവശം വെക്കരുതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി നേപ്പാള്‍ മന്ത്രി ഗോകുല്‍ പ്രസാദ് അറിയിച്ചു.
രണ്ടു വർഷത്തോളമായി നേപ്പാളിൽ ഇന്ത്യൻ കറൻസികൾ ഉപയോഗത്തിലുണ്ട്. ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികളേയും നേപ്പാള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികളേയും തീരുമാനം പ്രതികൂലമായി ബാധിക്കും.
2016ലെ നോട്ടുനിരോധനത്തിന് ശേഷമാണ് ഇന്ത്യയില്‍ പുതിയ 2000, 500, 200 രൂപാ നോട്ടുകള്‍ പുറത്തിറക്കിയത്.
Read DhanamOnline in English
Subscribe to Dhanam Magazine