വീണ്ടും വില വര്‍ധനവ്: പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡില്‍

ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഒഎംസി) വീണ്ടും വില വര്‍ധിപ്പിച്ചതോടെ പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡില്‍. ഇന്ന് വീണ്ടും 25 പൈസ വര്‍ധിപ്പിച്ചപ്പോള്‍ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ 86.30 രൂപയാണ് പെട്രോളിന്റെ വില. ഡീസലിനും 25 പൈസ വര്‍ധിച്ച് 76.48 രൂപയായി. മുബൈയില്‍ ഡീസലിന് 83.30 രൂപയായി റെക്കോര്‍ഡിലെത്തി. ചൊവ്വാഴ്ചത്തെ നിരക്കിനേക്കാള്‍ 24 പൈസ വര്‍ധനവിന് ശേഷം മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 92.86 രൂപ നല്‍കണം.

29 ദിവസങ്ങള്‍ക്ക് ശേഷം ജനുവരി ആദ്യത്തിലാണ് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.
ഒഎംസികള്‍ 10 ആഴ്ചയ്ക്കുള്ളില്‍ പെട്രോളിന്റെ വില ലിറ്ററിന് 5.25 രൂപയും ഡീസലിന് ലിറ്ററിന് 6.25 രൂപയും ഉയര്‍ത്തിയതായാണ് കണക്കുകള്‍. ഇന്നത്തെ നിരക്ക് പരിഷ്‌കരണത്തെത്തുടര്‍ന്ന്, പെട്രോള്‍ വില ലിറ്ററിന് 22-25 പൈസ വര്‍ധിപ്പിക്കുകയും രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളില്‍ ഡീസലിന്റെ വില 25-27 പൈസയായി ഉയര്‍ത്തുകയും ചെയ്തു.
കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.69 രൂപ (24 പൈസ കൂടി) നല്‍കേണ്ടിവരും. ഡീസലിന് 80.08 രൂപയാണ് വില. ചെന്നൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം ലിറ്ററിന് 88.82 രൂപയും (22 പൈസ കൂടി), 81.71 രൂപ (26 പൈസ കൂടി) യുമാണ്. അതേസമയം കൊച്ചിയില്‍ പെട്രോളിന് 86.44 രൂപയും ഡീസലിന് 80.64 രൂപയുമാണ വില.
വിവിധ പ്രാദേശിക നികുതികളും വാറ്റും ചുമത്തിയതിനാല്‍ വാഹന ഇന്ധനങ്ങളുടെ വില സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. റിപ്പബ്ലിക് ദിനത്തില്‍ എണ്ണക്കമ്പനികള്‍ ദേശീയ തലസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ലിറ്ററിന് 35 പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 55 മുതല്‍ 56 ഡോളര്‍ വരെയാണ് വില.
കോവിഡ് -19 പ്രതിസന്ധിയെ തുടര്‍ന്ന് എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഉല്‍പാദനം വെട്ടിക്കുറച്ചതിനാലാണ് ഇന്ധന വില ഉയര്‍ന്നതെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.



Related Articles

Next Story

Videos

Share it