

രാജ്യത്ത് ജൂണ്‍ 8 മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനമായതിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 60 പൈസയാണ് വര്‍ധിപ്പിച്ചത്. വര്‍ധനവ് കഴിഞ്ഞ 80 ദിവസത്തിനു ശേഷം. ക്രൂഡ് ഓയില്‍ വില 40 ഡോളറിന് മുകളിലായതും ഇന്ധനത്തിന് ആവശ്യക്കാര്‍ കൂടുന്നതും പരിഗണിച്ചാണ് വിലവര്‍ധന.
മാര്‍ച്ച് 16 നാണ് പെട്രോള്‍, ഡീസല്‍ വില അവസാനമായി പരിഷ്‌കരിച്ചത്. അതിനു ശേഷം നിരക്ക് വര്‍ധിച്ചത് അതത് സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റ് അല്ലെങ്കില്‍ സെസ് കൂട്ടിയപ്പോള്‍ മാത്രമായിരുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് വരുമാന വര്‍ധനവിനായി മിക്ക സംസ്ഥാനങ്ങളും ഇന്ധന സെസ് ചുമത്തിയിരുന്നു. ഇതിനു ഫലമായി ജനങ്ങള്‍ സഞ്ചരിച്ചു തുടങ്ങുന്ന മുറയ്ക്ക് വില ഉയര്‍ത്താനുള്ള നയത്തിലാണ് കമ്പനികള്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine