

തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന. ഞായറാഴ്ച രാവിലെ ഒരു ലിറ്റര്‍ ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. ജൂണ്‍ ഏഴ് മുതല്‍ കഴിഞ്ഞ 15 ദിവസംകൊണ്ട് പെട്രോളിന് കൂടിയത് എട്ട് രൂപയാണ്. ഡിസലിന് എട്ട് രൂപ 43 പൈസയും. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 79 രൂപ 54 പൈസ ആയി. ഒരു ലിറ്റര്‍ ഡീസലിന് 74 രൂപ 21 പൈസ ആയി.
കഴിഞ്ഞ ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. ഡീസലിന് 61 പൈസയും പെട്രോളിന് 51 പൈസയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്. ആഗോള വിപണിയില്‍ ഇന്ധന വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ വില ഉയരുന്നത്. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇഫ്‌പോഴുള്ള ദിനംപ്രതി വര്‍ധനവ് അടുത്ത ആഴ്ച്ചവരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. പ്രതിദിനം പരമാവധി 60 പൈസ വരെ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി പറയുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുന്ന സാഹചര്യമായതില്‍ അടുത്തയാഴ്ച്ച മുതല്‍ ഇന്ധന വില കുറഞ്ഞേക്കാനിടയുണ്ടെന്നാണ് നിരീക്ഷണം.
അന്താരാഷ്ട്ര വിപണിയില്‍ 19 മാസം മുന്‍പ് ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 45 ഡോളറില്‍ താഴെയാണ് നിരക്ക്. എന്നാല്‍ രാജ്യം മൊത്തം കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തില്‍ നികുതി കൂട്ടിയത് അനീതിയാണെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine