

റഷ്യന്‍ കമ്പനികളുമായി സഹകരിച്ചാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തിയാക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് റഷ്യക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റഷ്യൻ കമ്പനികളുമായുളള പങ്കാളിത്തത്തില്‍ പുനഃക്രമീകരണം നടത്തിയതായി ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംയുക്ത സംരംഭത്തില്‍ മെട്രോവാഗൺമാഷിന്റെ ഓഹരി പങ്കാളിത്തം 70 ശതമാനത്തിൽ നിന്ന് 35 ശതമാനമായി കുറഞ്ഞു. മറ്റൊരു റഷ്യൻ കമ്പനിയായ ലോക്കോമോട്ടീവ് ഇലക്ട്രോണിക്സ് സിസ്റ്റത്തിന്റെ ഓഹരി പങ്കാളിത്തം 5 ശതമാനത്തിൽ നിന്ന് 40 ശതമാനമായും ഉയർന്നു. മെട്രോവാഗൺമാഷിനെതിരെ പാശ്ചാത്യ ഉപരോധങ്ങൾ തുടർന്നാൽ വെണ്ടർമാർ പിൻവാങ്ങുമെന്ന ആശങ്കകൾക്കിടയിലാണ് സംയുക്ത സംരംഭ ഓഹരി പങ്കാളിത്തത്തിലെ പുനഃസംഘടനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെട്രോവാഗൺമാഷുമായി ഇടപാടുകൾ നടത്തുന്നതിൽ യൂറോപ്യൻ ഘടക വിതരണക്കാർ വിമുഖത പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ക്ക് ഉയർന്ന അറ്റകുറ്റപ്പണി ആവശ്യകതകളും നിർണായക ഉപ-അസംബ്ലികളുടെ ആവശ്യകതയുമാണ് ഉളളത്. തടസമില്ലാത്ത സപ്ലൈകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഹരി പങ്കാളിത്തത്തില്‍ പുനഃക്രമീകരണം നടത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യൻ പങ്കാളിയായ ആർവിഎൻഎല്ലിന്റെ (റെയിൽ വികാസ് നിഗം ലിമിറ്റഡ്) 25 ശതമാനം ഓഹരി പങ്കാളിത്തം മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.
വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ നിര്‍മിക്കുന്നതിനും പരിപാലനത്തിനുമായാണ് റെയിൽവേ റഷ്യന്‍ കമ്പനികളുമായി സഹകരണത്തില്‍ ഏര്‍പ്പെടുന്നത്.
Indian Railways restructures Vande Bharat sleeper train JV amid Trump’s possible Russia sanctions.
Read DhanamOnline in English
Subscribe to Dhanam Magazine