

സൗദി അറേബ്യയിൽ വിദേശ ഡ്രൈവിംഗ് ലൈസൻസ് സൗദി ലൈസൻസായി മാറ്റുന്നതിനുള്ള നിയമങ്ങളിൽ ഗണ്യമായ ഇളവുകൾ വരുത്തി. 48 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇനി ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ അവരുടെ ലൈസൻസ് നേരിട്ട് സൗദി ലൈസൻസിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും. പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമാകുന്ന ഒരു നടപടിയാണ് ഇത്.
പുതിയ നിയമപ്രകാരം, വിദേശ ലൈസൻസുള്ളവർക്ക് സൗദി അറേബ്യയിൽ ഒരുകൊല്ലം വരെ അവരുടെ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഇതിന്, ഒറിജിനൽ ലൈസൻസിനൊപ്പം ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (IDP) കൂടി കൈവശം വെക്കേണ്ടത് നിർബന്ധമാണ്. ഈ ഒരു വർഷത്തെ കാലാവധി ലൈസൻസിന്റെ കാലാവധി തീരുന്നതിനോ താമസക്കാർക്ക് സൗദിയിൽ എത്തിയ ദിവസം മുതലോ ആയിരിക്കും കണക്കാക്കുക.
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഈ 48 രാജ്യങ്ങളുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുന്നില്ല. അതിനാൽ, ഒരു വർഷത്തിനുശേഷം സൗദിയിൽ തുടർന്നും ഡ്രൈവ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർക്ക് നേരിട്ടുള്ള ലൈസൻസ് മാറ്റത്തിന് സാധ്യമല്ല.
ഇന്ത്യൻ ലൈസൻസുള്ള ഒരു പ്രവാസിക്ക് ഒരു വർഷത്തിനുശേഷം സൗദി ലൈസൻസ് ലഭിക്കണമെങ്കിൽ, പുതിയ ഡ്രൈവർമാരെപ്പോലെ അപേക്ഷ നൽകേണ്ടതുണ്ട്. ഇതിനായി അംഗീകൃത സൗദി ഡ്രൈവിംഗ് സ്കൂളിൽ ചേരുകയും തിയററ്റിക്കൽ, പ്രാക്ടിക്കൽ ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കുകയും വേണം.
അതേസമയം, 48 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസൻസിന്റെ അറബിയിലുള്ള തർജ്ജമ, മെഡിക്കൽ പരിശോധന, അബ്ഷർ (Absher) വഴിയുള്ള അപ്പോയിന്റ്‌മെന്റ് എന്നിവ പൂർത്തിയാക്കി ലൈസൻസ് വേഗത്തിൽ നേടാം. ഈ നടപടികൾ നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായി വാഹനം ഓടിക്കാനും എല്ലാ പ്രവാസികൾക്കും അനിവാര്യമാണ്.
ജി.സി.സി രാജ്യങ്ങൾ, യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക തുടങ്ങിയവിടങ്ങളിലുളളവര്‍ക്കാണ് ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലാത്തത്.
Saudi Arabia eases license conversion for 48 nations without driving test, India not included.
Read DhanamOnline in English
Subscribe to Dhanam Magazine