ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പ്പന ജനുവരി ഒന്നുമുതല്‍

ഇലക്ടറല്‍ ബോണ്ടുകളുടെ പത്തൊമ്പതാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 2022 ആദ്യം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പ്പന. ജനുവരി ഒന്ന് മുതല്‍ 10 വരെയാണ് ബോണ്ടുകളുടെ വില്‍പ്പന നടക്കുകയെന്ന് ധനമന്ത്രാലയം അറിയിച്ചു.

മുന്‍ ഘട്ടങ്ങളിലേത് പോലെ എസ്ബിഐയുടെ 29 ശാഖകളിലൂടെയാണ് ബോണ്ടുകള്‍ വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി, ലഖ്നൗ, ഷിംല, ഡെറാഡൂണ്‍ കൊല്‍ക്കത്ത, ഗുവാഹത്തി, പട്ന, ചണ്ഡിഗഡ്, ശ്രീനഗര്‍, ഗാന്ധിനഗര്‍, ഭോപ്പാല്‍, റായ്പൂര്‍, തുടങ്ങിയ നഗരങ്ങളിലാണ് 29 നിര്‍ദ്ദിഷ്ട എസ്ബിഐ ശാഖകള്‍. ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിക്കോ അല്ലെങ്കില്‍ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കോ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാവുന്നതാണ്. 1000, 10000, ഒരു ലക്ഷം, 10 ലക്ഷം എന്നിങ്ങനെയോ അതിന്റെ ഗുണിതങ്ങളായോ ബോണ്ടുകള്‍ വാങ്ങാം. 2021 സെപ്റ്റംബറിലായിരുന്നു ഇതിന് മുമ്പ് ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കിയത്. 2018 മാര്‍ച്ചിലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ ആരംഭിച്ചത്.
എന്താണ് ഇലക്ടറല്‍ ബോണ്ട്
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള കടപത്രങ്ങളാണ് ഇലക്ടറല്‍ ബോണ്ടുകള്‍. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന ബോണ്ടുകളായി നല്‍കാം. എസ്ബിഐ ശാഖകളില്‍ നിന്ന് വാങ്ങുന്ന ബോണ്ടുകള്‍ ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ബോണ്ടുകള്‍ ബാങ്കില്‍ നില്‍കി പണമാക്
15 ദിവസത്തിനുള്ളില്‍ ബോണ്ടുകള്‍ പണമാക്കിയില്ല എങ്കില്‍ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് മാറ്റും. 1951ലെ ജനപ്രാതിധ്യ നിയമത്തിന്റെ സെക്ഷന്‍ 29എ അനുസരിച്ച് രജിസ്റ്റര്‍ ചെയ്തതും തൊട്ട് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ട് നേടിയതുമായ പാര്‍ട്ടികള്‍ക്ക് മാത്രമേ ബോണ്ടുകള്‍ സ്വീകരിക്കാന്‍ സാധിക്കു. ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി 2017ല്‍ ആണ് ഇലക്ടറല്‍ ബോണ്ട് എന്ന ആശയം അവകരിപ്പിച്ചത്. 2018 മാര്‍ച്ചിലാണ് ലോക്‌സഭ മണിബില്ലായി ഇലക്ടറല്‍ ബോണ്ടിന് അംഗീകാരം നല്‍കിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it