
ജീവിതത്തില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം? അസാധാരണ വിജയം നേടിയ വ്യക്തികളുടെ സ്വഭാവ വിശേഷങ്ങള്‍ എങ്ങനെ വളര്‍ത്തിയെടുക്കാം? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്ന ഒരു പുസ്തകം. അതാണ് സതി അച്ചത്ത് രചിച്ച '12 ക്വാളിറ്റീസ് ഓഫ് ഹൈലി സക്‌സസ്ഫുള്‍ പീപ്പിള്‍.'
ജീവിതത്തില്‍ നമുക്ക് പകര്‍ത്താവുന്ന 12 സ്വഭാവഗുണങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്. വ്യത്യസ്തമായ മേഖലകളില്‍ വിജയം കൊയ്ത പ്രതിഭകളുടെ ജീവിതകഥകള്‍ വിശകലനം ചെയ്ത് കണ്ടെത്തിയ 12 സവിശേഷ ഘടകങ്ങളാണ് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നത്.
അതിലൊരാളാണ് സ്റ്റീഫന്‍ സ്പീല്‍ബെര്‍ഗ്.
(ഹോളിവുഡ് ഫിലിം മേക്കര്‍, ഡയറക്റ്റര്‍, പ്രൊഡ്യൂസര്‍)
കുട്ടിക്കാലം മുതല്‍ സിനിമ സ്വപ്നം കണ്ട സ്പീല്‍ബെര്‍ഗ് ആദ്യചിത്രം സംവിധാനം ചെയ്യുന്നത് 12-ാം വയസില്‍. രണ്ട് വര്‍ഷം കഴിഞ്ഞ് മറ്റൊന്ന്. പിന്നീട് 140 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫയര്‍ലൈറ്റ് സംവിധാനം ചെയ്യുമ്പോള്‍ വയസ് 16.
22 വയസുള്ളപ്പോള്‍ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയില്‍ ഒളിച്ചുകടന്ന സ്പീല്‍ബെര്‍ഗ് അവിടെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഒരു മുറി ഓഫീസാക്കി മാറ്റി. എല്ലാ ദിവസവും നന്നായി വേഷം ധരിച്ച് ഇവിടെയെത്തുന്ന ഈ യുവാവിന്റെ ജോലി സ്റ്റുഡിയോയിലെ പ്രമുഖരുമായി ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു. 1969 ല്‍ ആംബ്ലിന്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ സഹായിച്ചതും ഈ ബന്ധങ്ങളാണ്. ഒട്ടേറെ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ ഈ സിനിമയ്ക്കുശേഷം യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുമായി ഏഴ് വര്‍ഷത്തെ കരാര്‍ ഒപ്പിടു
എറ്റവും പ്രായം കുറഞ്ഞ സംവിധായകനായി സ്പീല്‍ബെര്‍ഗ്. ചലച്ചിത്ര രംഗത്തിന്റെ മുഖം തന്നെ മാറ്റിയ സിനിമകള്‍ ഒട്ടേറെയുണ്ട് ഈ സംവിധായകന്റെ പേരില്‍. അവാര്‍ഡുകളും പലത്. ഇതുവരെ 8.5 ബില്യന്‍ ഡോളറാണ് സ്പീല്‍ബെര്‍ഗ് ചിത്രങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ളത്.
'പരുന്തിനെ ഉന്നംവെച്ച് കുന്തം എറിഞ്ഞ് പാറയില്‍ തട്ടുന്നതിനേക്കാള്‍ നല്ലതല്ലേ ചന്ദ്രനെ ലക്ഷ്യമാക്കി എറിഞ്ഞ് ഒരു പരുന്തിനെയെങ്കിലും വീഴ്ത്തുന്നത്?'
ജീവിത വിജയം കത്തെുക എന്ന വിഷയത്തിന് പ്രചാരം നല്‍കിയ അമേരിക്കന്‍ എഴുത്തുകാരന്‍ നെപ്പോളിയന്‍ ഹില്‍ പറയുന്നത് പോലെ, 'എല്ലാ നേട്ടങ്ങളും സമ്പദ് സമൃദ്ധിയും തുടങ്ങുന്നത് ഒരു ആശയത്തില്‍ നിന്നോ സ്വപ്നത്തില്‍ നിന്നോ ആയിരിക്കും'.
മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും ടെലിവിഷന്‍ അവതാരകനുമായ ലെസ് ബ്രൗണ്‍ പറയുന്നതിങ്ങനെയാണ്. ''നിങ്ങളുടെ അവകാശമാണ് എന്ന അധികാരബോധത്തോടെ സ്വപ്നങ്ങളെ പിന്തുടരുക. നിങ്ങള്‍ക്ക് അവ നേടിയെടുക്കാനുള്ള കഴിവുണ്ട് എന്നറിയാമല്ലോ. നിങ്ങള്‍ അവ അര്‍ഹിക്കുന്നുമുണ്ട്. അതുകൊണ്ട് ജീവിതത്തെ പിടിച്ചു നിര്‍ത്തി മുഖത്ത് നോക്കി പറയാന്‍ കഴിയണം, ഇങ്ങ് വിട്ടു തന്നേക്ക്, അതെന്റെ സ്വപ്നമാണ്.''
വലിയ വലിയ സ്വപ്നങ്ങള്‍ കാണുകയും വളരെ ഉയര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത വാള്‍ട്ട് ഡിസ്‌നി, സ്റ്റീഫന്‍ സ്പീല്‍ ബെര്‍ഗ്, മാര്‍ക്ക് സൂക്കെര്‍ബെര്‍ഗ്, ജെഫ് ബെസോസ് തുടങ്ങിയവരുടെ പ്രചോദിപ്പിക്കുന്ന ജീവിത കഥകളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ ഏറെയുണ്ട്.
മനുഷ്യജീവിതത്തില്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയതായിരുന്നു ഇവരില്‍ ചിലരുടെ സ്വപ്നങ്ങള്‍. ഇവര്‍ സ്വപ്നം കാണാന്‍ ധൈര്യപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്നത്തെ പല ജീവിത സൗകര്യങ്ങളും നമുക്ക് അന്യമായേനെ.
Read DhanamOnline in English
Subscribe to Dhanam Magazine