പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 17,500 രൂപയുടെ ആദായ നികുതി ലാഭം

സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി
Tax, Rupee Sack
Image : Canva
Published on

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി. ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ഇനി 17,500 രൂപ ആദായ നികുതിയിൽ ലാഭിക്കാന്‍ സാധിക്കും. രസീതുകളോ ചെലവ് തെളിവുകളോ ആവശ്യമില്ലാതെ നികുതിദായകർക്ക് അവരുടെ നികുതി വിധേയമായ വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ കഴിയുന്ന നിശ്ചിത തുകയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ.

നികുതി വിധേയമായ വരുമാനം കുറയ്ക്കുകയും അതുവഴി മൊത്തത്തിലുള്ള നികുതി ബാധ്യത കുറയ്ക്കുകയും ചെയ്യുന്നതാണ് ഇത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ ശമ്പളമുള്ള വ്യക്തികൾക്കും പെൻഷൻകാർക്കും 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

നികുതിദായകർ ഒഴിവാക്കൽ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ ഈ കിഴിവ് ഡിഫോൾട്ടായി ബാധകമാണ്. കൂടാതെ, സെക്ഷൻ 87 എ പ്രകാരം നികുതി ഇളവിന് അർഹമായ വരുമാന പരിധി 7 ലക്ഷം രൂപയായും ഉയർത്തി. കുടുംബ പെൻഷനിൽ നികുതിയിളവ് വർദ്ധിപ്പിക്കാനും ബജറ്റില്‍ നിർദ്ദേശമുണ്ട്. പുതിയ പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയാകും. സാമ്പത്തിക ആവശ്യങ്ങൾക്കായി കുടുംബ പെൻഷനെ ആശ്രയിക്കുന്ന പെൻഷൻകാർക്ക് ആശ്വാസം നൽകുന്നതാണ് ഇത്.

ദേശീയ പെൻഷൻ സംവിധാനത്തിലേക്ക് (എൻ.പി.എസ്) തൊഴിലുടമകളുടെ സംഭാവനയ്ക്കുള്ള നികുതി കിഴിവ് പരിധി 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്തി. ജീവനക്കാരുടെ വിരമിക്കൽ സമ്പാദ്യത്തിലേക്ക് സംഭാവന നൽകാൻ കൂടുതൽ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം.

പുതിയ നികുതി വ്യവസ്ഥയിൽ നികുതി നിരക്ക് ഘടന

0-3 ലക്ഷം രൂപ: ഇല്ല

3-7 ലക്ഷം രൂപ: 5%

7-10 ലക്ഷം രൂപ: 10%

10-12 ലക്ഷം രൂപ: 15%

12-15 ലക്ഷം രൂപ: 20%

15 ലക്ഷത്തിന് മുകളിൽ: 30%

കുട്ടികള്‍ക്കായി എൻ.പി.എസ് വാത്സല്യ പദ്ധതി

പ്രായപൂർത്തിയാകാത്തവരുടെ ദീർഘകാല സമ്പാദ്യം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ സംരംഭമായ എൻ.പി.എസ് വാത്സല്യ പദ്ധതിയും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കുട്ടികൾക്ക് വേണ്ടി നിക്ഷേപിക്കാൻ മാതാപിതാക്കളെയും രക്ഷിതാക്കളെയും ഈ പദ്ധതി അനുവദിക്കുന്നു. കുട്ടികള്‍ പ്രായപൂർത്തിയാകുമ്പോൾ അക്കൗണ്ട് സാധാരണ നാഷണൽ പെൻഷൻ സിസ്റ്റം (എന്‍.പി.എസ്) അക്കൗണ്ടാക്കി മാറ്റുന്നതിന്റെ അധിക ആനുകൂല്യവും ലഭിക്കുന്നതാണ്.

കോർപ്പറേറ്റ് നികുതി

വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 40 ശതമാനത്തില്‍ നിന്ന് 35 ശതമാനമായും ബജറ്റില്‍ കുറച്ചു. ലളിതമാക്കിയ കോർപ്പറേറ്റ് നികുതി വ്യവസ്ഥയിൽ നിന്നാണ് 58 ശതമാനവും നികുതിയും വരുന്നതെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com