മാറിമറിയുന്ന തൊഴിൽ പാതകൾ: ജൂനിയർ ജോലികൾ എഐ ഏറ്റെടുക്കുന്ന കാലത്ത് ഭാവി നേതൃത്വത്തെ എങ്ങനെ വളർത്താം?

എഐയുടെ കടന്നുകയറ്റത്തോടെ മനുഷ്യന്റെ തീരുമാനങ്ങൾക്കും വിവേചനബുദ്ധിക്കും മുമ്പത്തേക്കാൾ പ്രാധാന്യം ലഭിക്കും
artificial intelligence
Image courtesy: Canva
Published on

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇന്ന് തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും, ഫ്രഷ് ഗ്രാജുവേറ്റുകൾ തങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ ചെയ്തിരുന്ന അടിസ്ഥാനപരമായ ജോലികൾ എഐ ഏറ്റെടുക്കുന്നത് ഭാവിയിലെ നേതൃനിരയെ എങ്ങനെ ബാധിക്കുമെന്നത് ഗൗരവകരമായ ചർച്ചയാകുന്നു.

നേതൃത്വത്തിനുള്ള വെല്ലുവിളി

നേതാക്കൾ ജനിക്കുന്നത് അടിസ്ഥാന ജോലികളിലൂടെ ബിസിനസ് സാഹചര്യങ്ങളെ മനസിലാക്കിയും തീരുമാനങ്ങൾ എടുക്കാൻ ശീലിച്ചുമാണ്. എഐ വഴി ഇത്തരം ജൂനിയർ തസ്തികകൾ ഇല്ലാതാകുന്നത് ഭാവിയിലെ മാനേജർമാരെയും സിഇഒമാരെയും സൃഷ്ടിക്കുന്ന 'ടാലന്റ് പൈപ്പ്‌ലൈൻ' (Talent pipeline) മുറിച്ചുമാറ്റുന്നതിന് തുല്യമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകമെമ്പാടുമുള്ള യുവതൊഴിലാളികളിൽ 37 ശതമാനത്തോളം പേർ എഐ സ്വാധീനിക്കുന്ന മേഖലകളിലാണ് ജോലി ചെയ്യുന്നത്.

ആരാണ് നാളത്തെ നേതാക്കൾ?

എഐയുടെ കടന്നുകയറ്റത്തോടെ മനുഷ്യന്റെ തീരുമാനങ്ങൾക്കും വിവേചനബുദ്ധിക്കും മുമ്പത്തേക്കാൾ പ്രാധാന്യം ലഭിക്കുമെന്നതാണ് വസ്തുത. യന്ത്രങ്ങൾക്ക് പകരം വെക്കാൻ കഴിയാത്ത ഗുണങ്ങളുള്ളവരാകും നാളത്തെ നേതാക്കൾ. വിമർശനാത്മക ചിന്ത (Critical thinking), പൊരുത്തപ്പെടാനുള്ള കഴിവ് (Adaptability), സഹകരണം, പ്രശ്നപരിഹാര ശേഷി എന്നിവയിലായിരിക്കും ഇവരുടെ കരുത്ത്.

ജോലികളുടെ പുനർനിർമ്മാണം: ജോലികൾ പൂർണമായും ഇല്ലാതാക്കുന്നതിന് പകരം അവ പുനർനിർമ്മിക്കുകയാണ് വേണ്ടതെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ദി ഫ്യൂച്ചർ ഓഫ് എൻട്രി-ലെവൽ വർക്ക്' റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ആവർത്തന സ്വഭാവമുള്ള ജോലികൾ എഐയ്ക്ക് വിട്ടുനൽകുന്നതിലൂടെ, തുടക്കക്കാർക്ക് കുറച്ചുകൂടി നേരത്തെ തന്നെ അനലിറ്റിക്കൽ ജോലികളിലും ക്ലയന്റ് ഇടപാടുകളിലും ഏർപ്പെടാൻ സാധിക്കും.

എഐ യുഗത്തിലെ യഥാർത്ഥ വിജയം എന്നത് സാങ്കേതികവിദ്യയ്ക്ക് വേഗത്തിൽ നേടിയെടുക്കാൻ കഴിയാത്ത നേതൃപാടവങ്ങളെയും മാനുഷിക മൂല്യങ്ങളെയും വളർത്തിയെടുക്കുന്നതിലാണ്. ഇതിനായി വിദ്യാഭ്യാസ രീതികളും തൊഴിൽ പരിശീലനങ്ങളും കാലാനുസൃതമായി മാറേണ്ടതുണ്ടെന്നും വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com