45 വര്‍ഷം പഴക്കമുള്ള ആപ്പിള്‍ കംപ്യൂട്ടറിന് 3 കോടിയോളം രൂപ.. കാരണമിതാണ്

ചാഫി കോളെജ് ആപ്പിള്‍-1 കംപ്യൂട്ടറാണ് ലേലം ചെയ്തത്
45 വര്‍ഷം പഴക്കമുള്ള ആപ്പിള്‍ കംപ്യൂട്ടറിന് 3 കോടിയോളം രൂപ.. കാരണമിതാണ്
Published on

45 വര്‍ഷം പഴക്കമുള്ള ആപ്പിളിന്റെ ഒരു കംപ്യൂട്ടര്‍ ലേലത്തിന് 400,000 ഡോളറിന് ആണ് വിറ്റുപോയത്. ഒരു പഴഞ്ചന്‍ കംപ്യൂട്ടറിന് എന്താണ് ഇത്ര പ്രത്യേകതഎന്നല്ലെ. ആപ്പിളിന്റെ സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്ന് കൈകൊണ്ട് നിര്‍മിച്ച ആപ്പിള്‍-1 അഥവാ ചാഫി കോളെജ് ആപ്പിള്‍-1 എന്നറിയപ്പെടുന്ന കംപ്യൂട്ടറാണ് ലേലം ചെയ്തത്. 400000 ഡോളറാണ് ലേലത്തിലൂടെ ലഭിച്ചത്. ഏകദേശം 2,96,31,000 കോടി രൂപ.

കാലിഫോര്‍ണിയയിലെ ചാഫി കോളെജിലെ ഒരു അധ്യാപകനായിരുന്നു ഈ ആപ്പിള്‍-1 കംപ്യൂട്ടറിന്റെ ഉടമ. അങ്ങനെയാണ് കംപ്യൂട്ടറിന് ചാഫി കോളെജ് ആപ്പിള്‍-1 എന്ന പേര് വന്നത്. 1977 ഈ അധ്യാപകന്‍ 1977ല്‍ ഈ കംപ്യൂട്ടര്‍ ഒരു വിദ്യാര്‍ത്ഥിക്ക് 650 ഡോളറിന് വില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ആകെ 60 ആപ്പിള്‍-1 കംപ്യൂട്ടറുകള്‍ മാത്രമാണ് ഉള്ളത്. അതില്‍ 20 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 1976ല്‍ ആപ്പിള്‍-1ന്റെ 200 യൂണീറ്റുകളാണ് സ്റ്റീവ് ജോബ്‌സും സംഘവും നിര്‍മിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com