

ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത ചൈന വിരുദ്ധ വികാരം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും പ്രതിഫലിക്കുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ചൈനീസ് കമ്പനികളുടെ വിപണി പങ്കാളിത്തം 81 ശതമാനത്തില്‍ നിന്ന് 72 ശതാനമായാണ് ഇടിഞ്ഞത്. ഷവോമി, ഒപ്പോ, വിവോ, റിയല്‍മി തുടങ്ങിയ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 81 ശതമാനവും ഇതു വരെ കൈയാളിയിരുന്നത്. ചൈന വിരുദ്ധ വികാരത്തിനൊപ്പം ലോക്ക് ഡൗണ്‍ കൂടിയായപ്പോള്‍ രണ്ടു വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ചൈനീസ് ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായി.
ഇതോടെ തൊട്ടു മുന്‍പത്തെ പാദത്തില്‍ വില്‍പ്പനയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തായ സാംസംഗ് വീണ്ടും രണ്ടാം സ്ഥാനത്തെത്തി. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഷവോമിയുടേതാണ്. 29 ശതമാനം വിപണി പങ്കാളിത്തമാണ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ അവര്‍ നേടിയത്. തൊട്ടുമുന്‍ പാദത്തിലെ 16 ശതമാനത്തില്‍ നിന്ന് 26 ശതമാനം വിപണി പങ്കാളിത്തം വര്‍ധിപ്പിച്ച സാംസംഗാണ് രണ്ടാമത്. 17 ശതമാനം വിപണി പങ്കാളിത്തത്തോടെ വിവോ മൂന്നാം സ്ഥാനത്തുണ്ട്. ഒപ്പോ (11 ശതമാനം), റിയല്‍മി (9 ശതമാനം) എന്നിവയ്ക്കും മികച്ച വിപണി പങ്കാളിത്തമുണ്ട്. ഇന്ത്യന്‍ ബ്രാന്‍ഡുകളടക്കം മറ്റു സ്മാര്‍ട്ട് ഫോണുകള്‍ക്ക് എട്ടു ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. 2015 കാലയളവില്‍ 16-18 ശതമാനം പങ്കാളിത്തം ഉണ്ടായിരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ നിലവിലെ വിപണി പങ്കാളിത്തം ഒരു ശതമാനം മാത്രമാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine