ചാറ്റ്ജിപിടി യുടെ ഏറ്റവും വലിയ പ്രശ്നം പരിഹരിച്ചതായി സാം ആൾട്ട്മാൻ, പക്ഷേ ഉപയോക്താക്കൾക്കിടയിൽ സംശയം

ചാറ്റ്ജിപിടിയിൽ ഗ്രൂപ്പ് ചാറ്റുകൾ അവതരിപ്പിക്കാന്‍ പദ്ധതിയുളളതായി ഓപ്പണ്‍എഐ
Sam Altman gesturing with both hands in front of a blurred background displaying the text "Introducing GPT-5
canva, OpenAI
Published on

നിര്‍മ്മിത ബുദ്ധി (AI) എഴുതിയ ഉള്ളടക്കത്തിൻ്റെ പ്രധാന തിരിച്ചറിയൽ അടയാളങ്ങളിൽ ഒന്നായി മാറിയ ഒരു പ്രശ്നം ഒടുവിൽ പരിഹരിച്ചതായി പ്രഖ്യാപിച്ച് ഓപ്പണ്‍എഐ. ചാറ്റ്ജിപിടി (ChatGPT) പുറത്തിറങ്ങിയ കാലം മുതൽ കമ്പനി നേരിടുന്ന പ്രശ്നമാണ് ഇത്. മനുഷ്യൻ എഴുതിയതിൽ നിന്ന് എ.ഐ ടെക്സ്റ്റ് വേർതിരിച്ചറിയാൻ സഹായിച്ചിരുന്ന, 'എം ഡാഷിന്റെ' (em dash —) അമിതമായ ഉപയോഗം എന്ന പ്രശ്നമാണ് പരിഹരിച്ചത്.

വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം

ഇതൊരു ചെറിയ കാര്യമെങ്കിലും വലിയ സന്തോഷം നൽകുന്ന വിജയമാണെന്ന് ഓപ്പണ്‍എഐ സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു. കസ്റ്റം ഇൻസ്ട്രക്ഷൻസ് (Custom Instructions) വഴി എം ഡാഷ് ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചാൽ, ചാറ്റ്ജിപിടി ഇനി അത് അനുസരിക്കും. ഉപയോക്താക്കൾ വർഷങ്ങളായി ആവശ്യപ്പെടുന്ന ഒരു പരിഹാരമാണിത്.

എന്നാൽ ഈ പ്രഖ്യാപനത്തിന് പിന്നാലെ, ഉപയോക്താക്കൾക്കിടയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഉയർന്നുവന്നത്. പല ഉപയോക്താക്കളും ആൾട്ട്മാൻ്റെ പോസ്റ്റിന് മറുപടിയായി, തങ്ങളുടെ സംഭാഷണങ്ങളിൽ ചാറ്റ്ജിപിടി ഇപ്പോഴും ഡാഷുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സ്ക്രീൻഷോട്ടുകൾ സഹിതം വ്യക്തമാക്കി.

ഭ്രമകല്പന

വളരെക്കാലമായി എ.ഐ ചാറ്റ്ബോട്ടുകളെ ബാധിച്ചിരിക്കുന്ന ഭ്രമാത്മകതയുടെ പ്രശ്നം പലരും എടുത്തുകാണിച്ചു. ചെറിയൊരു വിവരം ആരായുമ്പോള്‍ പോലും തെറ്റായ മറുപടികള്‍ നൽകുന്ന ‘ഹാലുസിനേഷൻ’ (ഭ്രമകല്പന) പോലുള്ള ഗുരുതരമായ പ്രശ്നങ്ങളിൽ ശ്രദ്ധ കൊടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റായി ജോ ബൈഡനെന്ന മറുപടിയാണ് ചാറ്റ്ജിപിടി നല്‍കുന്നതെന്ന് ചില ഉപയോക്താക്കൾ അറിയിച്ചു.

അതേസമയം, ചാറ്റ്ജിപിടിയിൽ ഗ്രൂപ്പ് ചാറ്റുകൾ അവതരിപ്പിക്കാന്‍ പദ്ധതിയുളളതായി ഓപ്പണ്‍എഐ അറിയിച്ചു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾക്ക് സമാനമായി, എ.ഐയെ ഒരു മധ്യസ്ഥനോ ചർച്ചാ സഹായിയോ ആക്കി 20 പേർക്ക് വരെ സംഭാഷണങ്ങളിൽ ചേരാൻ അവസരം നൽകുന്നതാണ് ഈ ഫീച്ചർ.

OpenAI claims to have fixed ChatGPT's em dash issue, but users report mixed results and demand focus on hallucination problems.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com