മനുഷ്യനേക്കാൾ മികച്ച പ്രകടനം: സങ്കീർണമായ ജോലികൾ ചെയ്യാൻ ഓപ്പൺഎഐയുടെ 'ജിപിടി-6 ആസ്ട്ര' എത്തി

ഓപ്പണ്‍എഐയും ആന്ത്രോപിക്കും തമ്മിൽ വിപണിയിൽ കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തിലാണ് റിലീസ്
Sam Altman
Image courtesy: Canva
Published on

ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക നാഴികക്കല്ലായി തങ്ങളുടെ പുതിയ തലമുറ സാങ്കേതികവിദ്യയായ ജിപിടി-6 ആസ്ട്ര (GPT-6 Astra) ഓപ്പണ്‍എഐ പുറത്തിറക്കി. മനുഷ്യനേക്കാൾ മികച്ച രീതിയിൽ സങ്കീർണമായ വിവിധ ജോലികൾ ചെയ്യാൻ സോഫ്റ്റ്‌വെയറുകളെ പ്രാപ്തമാക്കുന്ന എജിഐയുടെ ആദ്യ ഘട്ടമായി ഈ മോഡൽ ഭാവിയിൽ വിലയിരുത്തപ്പെടുമെന്ന് ഓപ്പണ്‍എഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാൻ പറഞ്ഞു. നിലവിൽ കമ്പനിയുടെ 'ഡേബ്രേക്ക്' (Daybreak) പ്രോഗ്രാമിലെ അംഗീകൃത ടെസ്റ്റർമാർക്കും ബിസിനസ് ഉപഭോക്താക്കൾക്കുമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈകാതെ തന്നെ സൈബർ സുരക്ഷാ ഗാർഡ്‌റെയിലുകളോടെ പെയ്ഡ് ചാറ്റ്ജിപിടി (ChatGPT) ഉപയോക്താക്കൾക്കും ഇത് ലഭ്യമാക്കും. രണ്ട് പതിപ്പുകളിലും ഇതിന്റെ ഏറ്റവും അത്യാധുനികമായ സൈബർ സുരക്ഷാ ഫീച്ചറുകൾ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാകാത്ത വിധത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കംപ്യൂട്ടർ അധിഷ്ഠിത ജോലികളിലെ മികവ്

ഉപയോക്താവിന് വേണ്ടി കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനും, വിവിധ തൊഴിൽപരമായ കാര്യങ്ങൾ മുൻ മോഡലുകളേക്കാൾ കൂടുതൽ സമയം എടുത്ത് വിജയകരമായി പൂർത്തിയാക്കാനും ആസ്ട്രയ്ക്ക് സവിശേഷമായ കഴിവുണ്ട്. ആസ്ട്ര മോഡൽ പുറത്തിറക്കാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ സമയമെടുത്തതായി ഓപ്പണ്‍എഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട്മാൻ സമ്മതിച്ചു. ഓപ്പണ്‍എഐയും ആന്ത്രോപിക്കും തമ്മിൽ വിപണിയിൽ കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തിലാണ് ഈ റിലീസ്. ജൂലൈയിൽ ഓപ്പണ്‍എഐ മോഡലുകൾ ഹഗ്ഗിങ് ഫേസ് (Hugging Face) പ്ലാറ്റ്‌ഫോമിൽ നടത്തിയ അപ്രതീക്ഷിത ഹാക്കിംഗ് വലിയ സുരക്ഷാ ആശങ്കകൾ ഉയർത്തിയിരുന്നു.

കർശനമായ സുരക്ഷാ കവചങ്ങൾ (Guardrails)

മനുഷ്യസഹായമില്ലാതെ തന്നെ 'സീറോ-ഡേ എക്സ്പ്ലോയിറ്റുകൾ' (Zero-day exploits) കണ്ടെത്താനും വികസിപ്പിക്കാനും ശേഷിയുള്ള ഒരു 'നിർണായക സൈബർ സുരക്ഷാ പരിധി' ജിപിടി-6 ആസ്ട്ര കൈവരിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ ഓപ്പണ്‍എഐ കർശനമായ ഗാർഡ്‌റെയിലുകൾ ഒരുക്കിയിരിക്കുന്നു. ഇതിനായി ഓഗസ്റ്റിൽ മോഡലിന്റെ വികസന ജോലികൾ താൽക്കാലികമായി നിർത്തിവെച്ച് കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com