മൊത്തവില പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തില്‍, ആര്‍ബിഐ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും

ഡിസംബറോറെ റീപോ നിരക്ക് 5.9 ശതമാനം ആയി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍

Update: 2022-06-15 04:55 GMT

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം (wholesale price inflation) മെയില്‍ റെക്കോര്‍ഡ് നിരക്കായ 15.88 ശതമാനത്തില്‍ എത്തി. 20211-12 കാലയളവിലെ മൊത്തവിലയെ അടിസ്ഥാനമാക്കിയാണ് മൊത്തവില പണപ്പെരുപ്പം കണക്കാക്കുന്നത്. ഏപ്രിലില്‍ പണപ്പെരുപ്പം 15.08 ശതമാനം ആയിരുന്നു.

തുടര്‍ച്ചയായ പതിനാലാം മാസമാണ് മൊത്തവില പണപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുന്നത്. 1991 സെപ്റ്റംബറിന് ( 16.31 %) ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉുപഭോകതൃ വില സൂചികയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പണപ്പെരുപ്പം മുന്‍ മാസത്തെ 7.79ല്‍ നിന്ന് 7.04 ശതമാനമായി കുറഞ്ഞിരുന്നു. മൊത്തവില പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തില്‍ അത് ജൂണ്‍ മാസത്തെ ഉപഭോക്തൃ പണപ്പെരുപ്പവും ഉയര്‍ത്തും.

മെയ് മാസം പച്ചക്കറി വിലയില്‍ 56.4 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത് ഭക്ഷ്യ പണപ്പെരുപ്പം 12.34 ശതമാനമാക്കി ഉയര്‍ത്തി. പണപ്പെരും വീണ്ടും ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് കഴിഞ്ഞ ആഴ്ച ആര്‍ബിഐ റീപോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.9 ശതമാനം ആക്കിയിരുന്നു. ഡിസംബറോറെ ആര്‍ബിഐ റീപോ നിരക്ക് ഒരു ശതമാനം കൂടി വര്‍ധിപ്പിക്കുമെന്നാണ് ഫിച്ച് റേറ്റിംഗ്‌സിന്റെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ റീപോ നിരക്ക് 5.9 ശതമാനം ആയി വര്‍ധിക്കും.

Tags:    

Similar News