സെന്‍സെക്സ് 435 പോയ്ന്റ് താഴ്ന്നു, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വിലയിലും ഇടിവ്

നിറ്റ ജലാറ്റിന്റെ ഓഹരി വില 6.30 ശതമാനം ഉയര്‍ന്നു

Update: 2022-04-05 11:27 GMT

ഇന്നലെ കുതിച്ചുയര്‍ന്ന ഓഹരി വിപണി ഇന്ന് ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവയ്ക്കൊപ്പം എച്ച്ഡിഎഫ്സി ബാങ്കിലും എച്ച്ഡിഎഫ്സിയിലും നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെയാണ് വിപണി താഴ്ചയിലേക്ക് വീണത്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 435 പോയിന്റ് അഥവാ 0.7 ശതമാനം ഇടിഞ്ഞ് 60,177 പോയ്ന്റിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്സി ബാങ്ക് 3 ശതമാനവും എച്ച്ഡിഎഫ്സി 2 ശതമാനവും ഇടിഞ്ഞു. എന്‍ടിപിസി, പവര്‍ഗ്രിഡ് എന്നിവ യഥാക്രമം 3 ശതമാനവും 2.4 ശതമാനവും മുന്നേറി. ഐടിസി, നെസ്ലെ ഇന്ത്യ, ടൈറ്റന്‍, ടിസിഎസ്, ഏഷ്യന്‍ പെയ്ന്റ്സ് എന്നിവയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി50 96 പോയിന്റ് അഥവാ 0.5 ശതമാനം ഇടിഞ്ഞ് 17,957 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.3 ശതമാനവും 1.4 ശതമാനവും നേട്ടമുണ്ടാക്കിയതോടെ വിശാല വിപണികള്‍ ശക്തമായ പ്രകടനം കാഴ്ചവച്ചു. ബിഎസ്ഇയില്‍ മൊത്തത്തില്‍ 2,300-ലധികം ഓഹരികള്‍ പച്ചയില്‍ ക്ലോസ് ചെയ്തപ്പോള്‍ ഏകദേശം 1,000 ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.

മേഖലകളില്‍, നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ മാത്രമാണ് നഷ്ടം നേരിട്ടത്. ഇവ ഏകദേശം 1.5 ശതമാനം വീതം ഇടിഞ്ഞു. അതേസമയം, നിഫ്റ്റി ഓട്ടോ, എഫ്എംസിജി സൂചികകള്‍ 1 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നു.


കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ കേരള കമ്പനികളില്‍ 17 ഓഹരികള്‍ നേട്ടമുണ്ടാക്കി. ഹാരിസണ്‍ മലയാളം (5 ശതമാനം), നിറ്റ ജലാറ്റിന്‍ (6.30 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (5 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല. ഫെഡറല്‍ ബാങ്ക്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, റബ്ഫില ഇന്റര്‍നാഷണല്‍, എവിറ്റി തുടങ്ങിയവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.




 


Tags:    

Similar News