Markets

ഈ ജുന്‍ജുന്‍വാല ഓഹരി 30 ശതമാനം വരെ ഇടിഞ്ഞു, വാങ്ങണോ വില്‍ക്കണോ?

കഴിഞ്ഞ മാര്‍ച്ചില്‍ 2,767.55 രൂപയായിരുന്ന സ്റ്റോക്കാണ് 52 ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പതിച്ചത്

Dhanam News Desk

ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ (Jhunjhunwala Portfolio) ടാറ്റസ്‌റ്റോക്ക് കഴിഞ്ഞ 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയില്‍. മുന്‍കാലങ്ങളില്‍ മള്‍ട്ടിബാഗ്ഗര്‍ പട്ടികയിലായിരുന്ന ഈ സ്‌റ്റോക്ക് ടൈറ്റന്‍ ആണ്. എയ്സ് നിക്ഷേപകനായ രാകേഷ് ജുജുന്‍വാലയ്ക്ക് (Rakesh Jhunjhunwala) മുന്‍നിര ഹോള്‍ഡിംഗുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ തുടര്‍ച്ചയായ തകര്‍ച്ചയിലാണ്.

സ്റ്റോക്ക് കഴിഞ്ഞ ആഴ്ച ഏകദേശം 9 ശതമാനം ഇടിഞ്ഞു, അത്തരത്തില്‍ ഓഹരിയിലെ നഷ്ടം 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ന്നു.

പണപ്പെരുപ്പം അനിയന്ത്രിതമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ അടിസ്ഥാന വസ്തുക്കള്‍ മാത്രമാക്കി ചെലവ് ചുരുക്കുന്ന സാഹചര്യം വരും. ഈ സാഹചര്യം വാച്ച്, ജൂവല്‍റി പോലുള്ള മേഖലയ്ക്ക് ക്ഷീണവുമാകും. ഇത് ടൈറ്റന്‍ ഓഹരികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഓഹരികള്‍ക്ക് അത് മോശം കാലാവസ്ഥയാകും സൃഷ്ടിക്കുക എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അതിനാല്‍ തന്നെ വാങ്ങലിനോ വില്‍ക്കലിനോ മുതിരാതെ 'ഹോള്‍ഡ്' ചെയ്യുക അഥവാ നിലവിലെ ഓഹരികളുടെ എണ്ണവുമായി മുന്നോട്ട് പോകാനാണ് വിപണി വിദഗ്ധരുടെ കാഴ്ചപ്പാട്.

കഴിഞ്ഞ വെള്ളിയാഴ്ച ഓഹരി വില 6 ശതമാനത്തിലധികം ഇടിഞ്ഞ് 1,935 രൂപയിലെത്തി. ഇന്ന് നേരിയ ഉയര്‍ച്ചയോടെ 1,946.90 രൂപയിലാണ് ഓഹരി ട്രേഡിംഗ് (Stock Trading) തുടരുന്നത്. ഓഹരിയുടെ കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 2,767.55 രൂപയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT