മോറിസ് ഗരേജസിന്റെ (എംജി) എസ്‌യുവി ഹെക്ടർ വിപണിയിലെത്തി. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കമ്പനി എംജിയുടെ ഇന്ത്യൻ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടർ.
രാജ്യത്തെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എന്ന് വിശേഷിപ്പിക്കുന്ന ഹെക്ടറിന്റെ ബുക്കിംഗ് ജൂൺ നാലു മുതൽ തന്നെ ആരംഭിച്ചിരുന്നു. ഇതുവരെ 10,000 ബുക്കിങ്ങുകൾ ലഭിച്ചുവെന്നാണ് കമ്പനി അറിയിച്ചു.
പ്രതീക്ഷിച്ച പോലെ 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് വില. അഞ്ചു വർഷത്തെ വാറന്റി (അൺലിമിറ്റഡ് കിലോമീറ്റർ), ആദ്യ 5 ഷെഡ്യൂൾഡ് സേവനങ്ങൾക്ക് ഫ്രീ സർവീസ്, 5 വർഷത്തെ 24-മണിക്കൂർ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയടങ്ങിയ 5-5-5 ഓണർഷിപ് പാക്കേജ് ആണ് മറ്റൊരു പ്രത്യേകത.
ആദ്യ മൂന്ന് വർഷത്തേയ്ക്ക് 8000 രൂപയിൽ തുടങ്ങുന്ന പ്രീ-പെയ്ഡ് മെയിന്റനൻസ് പ്ലാനുകൾ എംജി നൽകുന്നുണ്ട്.
ഗുജറാത്തിലെ കമ്പനിയുടെ പ്ലാന്റിൽ നിർമ്മിക്കുന്ന എംജി ഹെക്ടർ സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ് എന്നിങ്ങനെ നാല് വേരിയന്റുകളാണ് ഉള്ളത്. മൂന്ന് എൻജിൻ ഓപ്‌ഷനുകളുമായാണ് ഹെക്ടർ എത്തുന്നത്: പെട്രോൾ, പെട്രോൾ ഹൈബ്രിഡ്, ഡീസൽ. പെട്രോളിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്.
143 ബിഎച്ച്പിയുടെ 1.5 ലീറ്റർ ടർബോ പെട്രോൾ, 170 ബിഎച്ച്പിയുടെ 2 ലീറ്റർ ഡീസൽ എൻജിൻ, കൂടാതെ ടർബോ പെട്രോളിനൊപ്പം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് എൻജിൻ എന്നിവയാണിത്.
നിരവധി കണക്ടിവിറ്റി ഫീച്ചറുകൾ വാഹനത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആദ്യ ‘ഇന്റർനെറ്റ് കാർ’ എന്ന വിളിപ്പേരും ഹെക്ടറിന് സ്വന്തം. ചില സവിശേഷതകൾ ഇവയാണ്.
എംജി ഐസ്മാര്‍ട്ട് ആപ്പിന്റെ കംപാനിയന്‍ ആപ് മൊക്രോസോഫ്റ്റിന്റെ Azure ക്ലൗഡിലായിരിക്കും പ്രവർത്തിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine