തിങ്കളാഴ്ച നല്ല ദിവസമാക്കി ഇന്ത്യന്‍ ഓഹരി വിപണി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (DCGI) ചില മരുന്ന് കമ്പനികള്‍ക്ക് കോവിഡ് 19നുള്ള മരുന്നാകാന്‍ സാധ്യതയുള്ള ആന്റിവൈറല്‍ മരുന്ന് നിര്‍മാണത്തിനും വിപണനത്തിനുമുള്ള അനുമതി നല്‍കിയത് വിപണിക്കും ഉണര്‍വേകി.
ഇന്ന് തിളങ്ങിയ ഓഹരി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സാണ്. 27 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. ഗ്ലെന്‍മാര്‍ക്ക് ആന്റിവൈറല്‍ മരുന്ന് ഫാബിഫഌ എന്ന ബ്രാന്‍ഡ് നാമത്തില്‍ പുറത്തിറക്കുന്ന എന്ന വാര്‍ത്തയെ തുടര്‍ന്നാണിത്.
സെന്‍സെക്‌സ് 180 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 34,911.32 ല്‍ ക്ലോസ് ചെയ്തു. ബജാജ് ഓട്ടോയാണ് നേട്ടം ഏറെ കൊയ്ത ഓഹരി. ഇന്ന് ഏറ്റവും നഷ്ടമുണ്ടായത് എച്ച്ഡിഎഫ്‌സിയും.
നിഫ്റ്റി 10,300 എന്ന തലം ഭേദിച്ച് 10,311ലെത്തി. 67 പോയ്ന്റ് വര്‍ധന.
മിഡ്, സ്‌മോള്‍ കാപ് സൂചികകള്‍ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെക്ടറുകള്‍ എടുത്താല്‍, ഐറ്റി സെക്ടര്‍ ഒഴികെ ബാക്കിയുള്ളവയെല്ലാം പ്രകടനം മെച്ചപ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കോവിഡ് 19 മൂലം അമേരിക്കകാര്‍ക്ക് ഉണ്ടാകാനിടയുള്ള തൊഴില്‍ നഷ്ടം ഒഴിവാക്കാനും അവരുടെ തൊഴിലുകള്‍ സംരക്ഷിക്കാനും ചിലതരം വിദേശ ജീവനക്കാര്‍ അമേരിക്കയിലേക്ക് വരുന്നത് നിയന്ത്രിക്കാന്‍ പുതിയ വിസ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഐറ്റി ഓഹരികളെ സമ്മര്‍ദ്ദത്തിലാഴ്ത്തിയത്.
ഗ്ലെന്‍മാര്‍ക്കിന് പുറമേ ഇന്ന് തിളങ്ങി നിന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസും സിപ്ലയുമാണ്. സിപ്ല 52 ആഴ്ചയിലെ ഉയര്‍ന്ന തലത്തിലെത്തി. റിലയന്‍സ് ഇന്ന് വ്യാപാരത്തിനിടെ 1,804.10 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. പക്ഷേ, 1,747 രൂപയിലാണ് ക്ലോസ് ചെയ്ത്. തുടര്‍ച്ചയായ റാലിയാണ് റിലയന്‍സ് ഓഹരിയിലുണ്ടാകുന്നത്. 150 ബില്യണ്‍ ഡോളര്‍ വാല്യുവേഷന്‍ നേടുന്ന ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ആഗോള വിപണികള്‍ തണുപ്പന്‍ പ്രകടനമായിരുന്നു. എണ്ണ വിലയും സ്റ്റെഡിയായി തുടരുന്നു.
ഇന്ന് ഏഴ് കേരള കമ്പനികളുടെ ഓഹരികളാണ് കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ താഴെ പോയത്. ഇന്ന ഫെഡറല്‍ ബാങ്ക് ഓഹരി വില ആറരശതമാനത്തോളം ഉയര്‍ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.99 ശതമാനം ഉയര്‍ന്നു. സിഎസ്ബി ബാങ്കും ധനലക്ഷ്മി ബാങ്കും യഥാക്രമം രണ്ടു ശതമാനവും 3.72 ശതമാനവും ഉയര്‍ന്നു.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ നിരയില്‍ ഇന്ന് മുത്തൂറ്റ് ഫ്ിനാന്‍സ് മാത്രമാണ് താഴ്ന്നത്. 0.62 ശതമാനം മാത്രം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine