വ്യാപക വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞു. സൈന്‍സെക്‌സ് 540 താഴ്ന്ന് 40,145.50 ലും നിഫ്റ്റി 163 പോയ്ന്റ് താഴ്ന്ന് 11,768 ലുമെത്തി.
ബജാജ് ഓട്ടോ, എം&എം, റിലയന്‍സ് ഓഹരികളാണ് ഇന്ന് കൂടുതല്‍ നഷ്ടമുണ്ടാക്കിയത്.
ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സ്വന്തമാക്കാനുള്ള റിലയന്‍സ് കരാറിനെതിരെയുള്ള ആമസോണിന്റെ നീക്കമാണ് റിലയന്‍ ഓഹരി വിലയില്‍ ഇടിവുണ്ടാക്കിയത്. നാലു ശതമാനത്തിലധികം വിലയിടിഞ്ഞു. അതേസമയം, കോട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റെടുത്തേക്കുമെന്ന വാര്‍ത്ത വന്നതോടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില ഒരു ശതമാനം വര്‍ധിച്ചു. നെസ്‌ലെയാണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.77 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.88 ശതമാനവും ഇടിഞ്ഞു. ഊര്‍ജം, മെറ്റല്‍, ഓട്ടോ, റിയല്‍റ്റി, ഓയ്ല്‍ ആന്റ് ഗ്യാസ് തുടങ്ങിയ മേഖലകള്‍ 3.51 ശതമാനം വരെ നഷ്ടമുണ്ടാക്കി. എഫ്എംസിജി മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എന്‍എസ്ഇയില്‍ എല്ലാ സെക്ടറുകളും നഷ്ടത്തിലായിരുന്നു.
ആഗോള വിപണിയില്‍ നിന്നുള്ള സൂചനകളും നിക്ഷേപകരുടെ സെന്റിമെന്റ്‌സിനെ ബാധിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉയരുന്ന കോവിഡ് വ്യാപനവും യുഎസ് ഇത്തേജക പാക്കേജുകളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവുമാണ് ആഗോള വിപണികളില്‍ പ്രതിഫലിക്കുന്നത്.
കേരള കമ്പനികളില്‍ പത്തില്‍ താഴെ ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ബാങ്കുകളുടെ ഓഹരികള്‍ എല്ലാം തന്നെ നഷ്ടത്തിലായിരുന്നു. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഓഹരി വില ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക്, മണപ്പുറം ഓഹരികള്‍ നാല് ശതമാനത്തിനു മുകളിലും കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, ജെആര്‍ജി ഓഹരി വിലകള്‍ മൂന്നു ശതമാനത്തിനു മുകളിലും ഇടിവ് രേഖപ്പെടുത്തി.
റബ്ഫിലയാണ് ശതമാനക്കണക്കില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരി. വില 11.42 ശതമാനം വര്‍ധിച്ചു. വി-ഗാര്‍ഡ് ഓഹരി വില 3.95 ശതമാനം ഉയര്‍ന്നു.
ആസ്റ്റര്‍ ഡിഎം, ജിയോജിത്ത്, ഹാരിസണ്‍സ് മലയാളം, കെഎസ്ഇ, വെര്‍ട്ടെക്‌സ് എന്നിവയാണ് വില ഉയര്‍ന്ന മറ്റ് ഓഹരികള്‍. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine