പ്രതീകാത്മക ചിത്രം Image Source: Canva
Markets

24,000 കാത്ത് നിഫ്റ്റി; 24,700 കടന്നാൽ പുതിയ റാലി, വിപണി തൽക്കാലം ‘ന്യൂട്രൽ’ ട്രെൻഡിൽ

നിഫ്റ്റി സൂചിക 24,000—24,700 പരിധിയിൽ കൺസോളിഡേഷൻ ഘട്ടത്തിൽ തുടരുകയാണ്; ഈ റെസിസ്റ്റൻസ്-സപ്പോർട്ട് ലെവലുകൾ തകർന്നാൽ മാത്രമേ പുതിയ റാലിക്ക് സാധ്യതയുള്ളൂ

Balachandran Viswaram (Balachandran RV)

നിഫ്റ്റി ഇപ്പോൾ 24,000-24,700 പരിധിക്കുള്ളിൽ ന്യൂട്രൽ ട്രെൻഡിൽ കൺസോളിഡേഷൻ ഘട്ടത്തിലാണ്, ഫാസ്റ്റർ, സ്ലോവർ ഇ.എം.എകൾ ഫ്ലാറ്റ് ആയി സമാന്തരമായി നീങ്ങുന്നത് ഇതിന് തെളിവാണ്. 24,335, 24,425, 24,613 റെസിസ്റ്റൻസ് ലെവലുകളും 24,192, 23,925, 23,793 സപ്പോർട്ട് ലെവലുകളും പ്രധാനമാണ്. ഈ പരിധികളിൽ ഏതെങ്കിലും വോളിയം സഹിതം ഭേദിച്ചാൽ മാത്രമേ വ്യക്തമായ ദിശയിലുള്ള റാലി പ്രതീക്ഷിക്കാനാകൂ.

ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിൽ (ഓ​ഗ​സ്റ്റ് 17-21) എൻ.എസ്.ഇയുടെ ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 114 പോയിന്റ് (0.47%) ഇടിവോടെ 24,252 നിലവരാത്തിലാണ് ക്ലോസിം​ഗ് കുറിച്ചത്. എങ്കിലും ഈ കടന്നുപോകുന്ന ആഴ്ചയിൽ വിപണിയെ സംബന്ധിച്ച് ആശ്വാസകരമായ കാര്യം, കടുത്ത ചാഞ്ചാട്ടത്തിനിടയിലും നിർണായക നിലവാരമായ 24,000 തകരാതെ കാത്തുസൂക്ഷിക്കാൻ നിഫ്റ്റിക്ക് സാധിച്ചു എന്നതാണ്.

അതുപോലെ 24,700 എന്ന പ്രധാന പ്രതിരോധ കടമ്പയ്ക്കും 24,000 എന്ന സപ്പോർട്ടിനും ഇടയിൽ വിശാലമായ കൺസോളിഡേഷൻ ഘട്ടത്തിലേക്ക് കടന്ന ഏപ്രിൽ 15-ന് കുറിച്ച അതേ നിലവാരത്തിലാണ് നിലവിൽ നിഫ്റ്റി സൂചികയുടെ വ്യാപാരം തുടരുന്നതെന്നും ശ്രദ്ധേയം.

ചാർട്ട് നൽകുന്ന സൂചനകൾ

കഴിഞ്ഞ ആഴ്ചയിലെ ബെയറിഷ് (Bearish) കാഴ്ചപ്പാടിൽ നിന്നും നിഫ്റ്റി ഇപ്പോൾ 'ന്യൂട്രൽ' (Neutral) ട്രെൻഡിലേക്ക് മാറിയിട്ടുണ്ട്. താഴെ നൽകിയിരിക്കുന്ന ചാർട്ടിൽ ആദ്യം ശ്രദ്ധിക്കേണ്ടത് ഫാസ്റ്റർ ഇ.എം.എ (Faster EMA) ആയ നീല ലൈനും, സ്ലോവർ ഇ.എം.എ ആയ പച്ച ലൈനും (Slower EMA) താഴേക്ക് ഇറങ്ങിക്കൊണ്ടിരിക്കവേ (negative slope) ഒരുഘട്ടത്തിൽ സമാന്തരമായി സമനിരപ്പിലെത്തി (Flat) രണ്ടു ലൈനും ഒത്തുചേർന്ന് നേരെ മുന്നോട്ട് നീങ്ങാൻ തുടങ്ങി (Parallel to X-axis). മാർക്കറ്റ് ഇപ്പോൾ ട്രെൻഡില്ലാതെ ഒരു ന്യൂട്രൽ (Neutral) അവസ്ഥയിലേക്ക് മാറിയിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്."

നിഫ്റ്റി ലെവലുകൾ ഒറ്റനോട്ടത്തിൽ

  • റെസി​സ്റ്റൻസ് ലെവലുകൾ: 24,335 ------► 24,425 ------► 24,613.

  • സപ്പോർട്ട് ലെവലുകൾ: 24,192 ------► 23,925 ------► 23,793.

ഈ രണ്ട് പരിധികളിലൊന്ന് വോളിയത്തോടെ (Volume) മറികടന്നാൽ മാത്രമേ വിപണിയിൽ ആ ദിശയിലേക്കുള്ള വ്യക്തമായ ഒരു റാലി പ്രതീക്ഷിക്കാനാകൂ.

നിഫ്റ്റി ടെക്നിക്കൽ ചാർട്ട്

ശ്രദ്ധിക്കേണ്ട ആഭ്യന്തര, ആഗോള ഘടകങ്ങൾ

ഓഹരി വിപണിയുടെ ഗതി നിശ്ചയിക്കുന്ന ചില പ്രധാന സാമ്പത്തിക വിവരങ്ങൾ വരുന്ന വ്യാപാര ആഴ്ചയിൽ (ഓ​ഗസ്റ്റ് 24-28) പുറത്തുവരാനുണ്ട്:

  • ആഭ്യന്തര ഘടകങ്ങൾ: റിസർവ് ബാങ്കിന്റെ വിദേശനാണ്യ ശേഖരം (Forex reserves), സമ്പദ്‌ഘടനയിലെ മൊത്ത പണലഭ്യത (M3 Money Supply), വ്യാവസായിക ഉൽപ്പാദന (IIP) കണക്കുകൾ എന്നിവ പുറത്തുവരും.

  • ആഗോള തരംഗങ്ങൾ: യു.എസ് ജി.ഡി.പി ഡാറ്റ, ക്രൂഡ ഓയിൽ സംഭരണ കണക്കുകൾ, തൊഴിലില്ലായ്മ ആനുകൂല്യ അപേക്ഷകൾ തുടങ്ങിയ യു.എസിൽ നിന്നുള്ള സാമ്പത്തിക വിവരങ്ങൾ ആഗോള തലത്തിലെ നിക്ഷേപക അന്തരീക്ഷത്തെ സ്വാധീനിക്കും.

സജീവമായി ഐ.പി.ഒ വിപണി: വരുന്ന ആഴ്ചയിൽ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലി​സ്റ്റ് ചെയ്യുന്ന ഓഹരികൾ

  • ഓഗസ്റ്റ് 24: ഹൊറൈസൺ ഇൻഡസ്ട്രിയൽ പാർക്സ്, ലളിത ജ്വല്ലറി മാർട്ട്, ഫാസിനേറ്റ് ടെക്സ്റ്റൈൽസ്.

  • ഓഗസ്റ്റ് 25: ശംഖേഷ് ജ്വല്ലേഴ്സ്, സൺഷൈൻ പിക്ചേഴ്സ്.

  • ഓഗസ്റ്റ് 26: ഗജ ആൾട്ടർനേറ്റീവ് അസറ്റ് മാനേജ്‌മെന്റ്, ധൻവേൽ ഹൈബ്രിഡ് സീഡ്സ്, മോപ്‌ഷോപ്പ് ഡിസ്ട്രിബ്യൂഷൻ.

ആഗോളതലത്തിൽ പശ്ചിമേഷ്യൻ സംഘർഷങ്ങൾ കൂടുതൽ സങ്കീർണ്ണമായില്ലെങ്കിൽ, നിഫ്റ്റി 24,000 — 24,700 പരിധിക്കുള്ളിൽ തന്നെ സ്ഥിരതയാർജിക്കൽ (Consolidation) ഘട്ടത്തിൽ തുടരാനാണ് സാധ്യത.

(Disclaimer: വിപണിയുടെ ഭാവി​ഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോ​ഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അം​ഗീകൃത അനലി​സ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ​ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ മാർ​ഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT