Markets

2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടന്നത് 'ഐപിഒ മാമാങ്കം', കമ്പനികള്‍ സമാഹരിച്ചത് 1.1 ട്രില്യണ്‍ രൂപ

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഈ കണക്കുകളില്‍ വന്‍ കുതിപ്പുണ്ടാകും

Dhanam News Desk

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യം വഹിച്ചത് 'ഐപിഒ മാമാങ്ക'ത്തിന്. 2021 ഏപ്രില്‍ ഒന്നിനുശേഷം ഇതുവരെയായി 1.11 ട്രില്യണ്‍ രൂപയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചത്. 52 കമ്പനികളാണ് ഇക്കാലയളവില്‍ ഓഹരി വിപണിയില്‍ പുതുതായി കടന്നെത്തിയത്. ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഒരു സാമ്പത്തിക വര്‍ഷം ഐപിഒയിലൂടെ സമാഹരിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

അതേസമയം, എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടക്കാനിരിക്കുന്ന 2023 സാമ്പത്തിക വര്‍ഷത്തില്‍ ഈ റെക്കോര്‍ഡ് മറികടക്കുമെന്നാണ് വിലയിരുത്തുന്നത്. കാരണം, 65,000-90,000 കോടി രൂപയുടെ ഐപിഒയ്ക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഒരുങ്ങുന്നത്.

പ്രൈം ഡാറ്റാബേസിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1.4 ട്രില്യണ്‍ രൂപയുടെ ഐപിഒയായിരിക്കും നടക്കുക. നിലവില്‍ ഐപിഒയ്ക്കായി എല്‍ഐസി ഉള്‍പ്പെടെ 54 കമ്പനികള്‍ നിലവില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബിയുടെ) അംഗീകാരം നേടിയിട്ടുണ്ട്. കൂടാതെ, 81,000 കോടി രൂപ സമാഹരിക്കാന്‍ 43 കമ്പനികള്‍ സെബിയുടെ അനുമതിയും കാത്ത് നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT