Image Courtesy: prdlive.kerala.gov.in 
News & Views

പേരിൽ പൊരുത്തക്കേട്, സംസ്ഥാനത്തെ ലക്ഷക്കണക്കിന് റേഷൻ കാർഡ് മസ്റ്ററിംഗ് അസാധു, റേഷന്‍ തടഞ്ഞുവെക്കാന്‍ സാധ്യത

റേഷൻ കാർഡുകളിലും ആധാറിലും പേരുകൾ തമ്മില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ പരിശോധനയിലാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയത്

Dhanam News Desk

ആധാറിലും റേഷൻ കാർഡിലും പേരുകൾ തമ്മിലുളള പൊരുത്തക്കേടുകൾ കാരണം ഇ-കെ.വൈ.സി (ഉപഭോക്താവിനെ അറിയുക) പ്രക്രിയയില്‍ കേരളത്തിലെ ലക്ഷക്കണക്കിന് റേഷൻ കാർഡുകൾ അസാധുവായി. റേഷൻ കടകളിലെ ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പി.ഒ.എസ്) മെഷീനുകളില്‍ വിരലടയാളം നൽകിയവർ ഇ-കെ.വൈ.സി പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായാണ് കരുതിയത്. എന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഉദ്യോഗസ്ഥർ അവലോകനം ചെയ്‌തതിനെ തുടർന്നാണ് അസാധുവാക്കൽ ആരംഭിച്ചത്.

തുടർ നടപടികളില്‍ തീരുമാനമായിട്ടില്ല

ഇ-കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കിയവരില്‍ റേഷൻ കാർഡുകളിലും ആധാറിലും പേരുകൾ തമ്മില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പൊരുത്തക്കേടുകൾ കണ്ടെത്തുകയായിരുന്നു. പൊരുത്തക്കേട് 30 ശതമാനത്തിൽ കൂടുതലാണെങ്കിൽ, ഇ-കെ.വൈ.സി പ്രക്രിയ അസാധുവായി കണക്കാക്കുന്നതാണ്. ഇതുമൂലം റേഷന്‍ സാധനങ്ങൾ തടഞ്ഞുവയ്ക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, ഇ-കെ.വൈ.സി അസാധുവാക്കിയവരുടെ തുടർനടപടികൾ എന്തായിരിക്കണം എന്നതു സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

സംസ്ഥാനത്ത് ഇതുവരെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്കായി 1.56 കോടി ഇ-കെ.വൈ.സി പ്രക്രിയകളാണ് പൂർത്തിയായത്. 20 ലക്ഷത്തിലധികം വ്യക്തികളുടെ ഇ-കെ.വൈ.സി സാധുത ഇനിയും പരിശോധിക്കാനുണ്ട്. ഇത് പൂർത്തിയാകുമ്പോൾ അസാധുവായ കേസുകളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് ഇ-കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കാനുള്ള സമയപരിധി ചൊവ്വാഴ്ചയാണ്. കാലാവധി അവസാനിച്ചതിന് ശേഷം അസാധുവാക്കിയ കേസുകൾ സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT