ചരിത്രത്തിലാദ്യമായി തമോഗർത്തം (ബ്ലാക്ക് ഹോൾ) എന്ന ആ പ്രപഞ്ച രഹസ്യം കാമറക്കണ്ണുകളിൽ പതിഞ്ഞതിന്റെ ആഘോഷത്തിലാണ് ശാസ്ത്രലോകം. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു, കേറ്റീ ബൗമൻ.
തമോഗർത്തത്തിന്റെ ചിത്രം പുറത്തുവന്നതിന് ശേഷം ഇപ്പോൾ കേറ്റീയാണ് സോഷ്യൽ മീഡിയയിലെ താരം.തമോഗർത്തത്തിന്റെ ചിത്രം പകർത്താൻ ഉപയോഗിച്ച ഇവന്റ് ഹൊറൈസൺ ടെലിസ്‌കോപ്പുകളുടെ അൽഗോരിതം വികസിപ്പിച്ചത് ഈ എംഐടി ബിരുദധാരിയാണ്. കേറ്റീയുടെ പ്രോഗ്രാമാണ് ഇന്ന് ചരിത്രപ്രധാനമായ ഈ പ്രോജക്റ്റിന്റെ വിജയത്തിന് പിന്നിൽ.
2016-ൽ നടത്തിയ ടെഡ് ടോക്കിൽ, 'How to take a picture of a black hole' എന്നതിനെക്കുറിച്ച് അവർ വിശദീകരിക്കുന്നുണ്ട്. അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ചിത്രം തയ്യാറാകുമെന്ന് കേറ്റീ അന്ന് പറഞ്ഞിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ 'ഇന്റര്‍സ്‌റ്റെല്ലാറി'നെക്കുറിച്ചും അവർ അതിൽ പരാമർശിക്കുന്നുണ്ട്.
ലോകത്തിന്റെ പലഭാഗത്തുള്ള ശാസ്ത്രജ്ഞർ 2012 ൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾഫലം കണ്ടിരിക്കുന്നത്.
ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസൺ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് ചിത്രമെടുത്തത്. ഭൂമിയിൽ നിന്നു 5 കോടി പ്രകാശവർഷം അകലെയുള്ള ‘മെസിയോ 87’ നക്ഷത്രസമൂഹത്തിലെ തമോഗർത്തത്തെയാണു ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സൂര്യന്റെ 650 മടങ്ങ് പിണ്ഡമുള്ളതാണ് ഈ തമോഗർത്തം.
വാതകവും പ്ലാസ്മയും നിറഞ്ഞ തീജ്വാലനിറമുള്ള വലയം തമോഗർത്തത്തെ ആവരണം ചെയ്തിരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രകാശം അകത്തേക്കു വലിച്ചെടുക്കുന്നതിനാൽ തമോഗർത്തത്തിന്റെ ചിത്രം ഇതുവരെയാർക്കും പകർത്താൻ സാധിച്ചിരുന്നില്ല.
https://youtu.be/P7n2rYt9wfU
2017 ഏപ്രിലിൽ ഹവായ്, അരിസോണ, സ്പെയിന്‍, മെക്സിക്കോ, ചിലി തുടങ്ങി എട്ടിടങ്ങളിലായി സ്ഥാപിച്ച റേഡിയോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം.
Read DhanamOnline in English
Subscribe to Dhanam Magazine