'ഈ സ്‌കൂളില്‍ പഠനം ക്ലാസ് മുറിയില്‍ ഒതുങ്ങുന്നതല്ല'

പുത്തന്‍ കാഴ്ചപ്പാടോടെ കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ യുവ സാരഥികള്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്. അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു. ഇന്ന് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എക്സിക്യൂട്ടീവ് ഡയറക്റ്റര്‍, സപ്നു ജോര്‍ജ്.

ബിസിനസിലേക്കുള്ള വരവ്: രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം കേരളത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2003 ല്‍ പിതാവ് ജോര്‍ജ് എം. തോമസ് സ്ഥാപിച്ചതാണ് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍. 2013 ല്‍ ഞാന്‍ സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി.

ബിസിനസില്‍ എന്റെ പങ്ക്: ക്ലാസ് മുറിയില്‍ ഒതുങ്ങി നില്‍ക്കാത്ത പഠനത്തിനാണ് ഇവിടെ അവസരമൊരുക്കുന്നത്. ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് എന്നിവയിലും സാമൂഹ്യ സേവന രംഗത്തുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു. റൗണ്ട് സ്‌ക്വയര്‍ അംഗത്വം, ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം തുടങ്ങിയവും സ്‌കൂളിന്റെ മികവ് കൂട്ടുന്നു.

പ്രതിസന്ധിയും തരണം ചെയ്ത രീതിയും: സ്‌കൂളിലെ വിവിധ സെക്ഷനുകള്‍ യോജിപ്പിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ആദ്യം നേരിട്ട വെല്ലുവിളിയെങ്കില്‍ പിന്നീട് വിവിധ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതായി പുതിയ വെല്ലുവിളി. ടെക്‌നോളജിയുടെ സഹായത്തോടെ അവ മറികടന്നു.

കമ്പനിയുടെ വിഷന്‍: ലോകത്തെ നയിക്കാനായി അടുത്ത തലമുറയെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. സ്ഥാപനത്തെ സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആകര്‍ഷിച്ചുകൊണ്ട് വിപുലീകരിക്കുക എന്നത് വ്യക്തിപരമായ ലക്ഷ്യവും.

റോള്‍ മോഡല്‍: എന്റെ ലക്ഷ്യങ്ങള്‍ വലുതാകുമ്പോഴും സ്ഥാപനങ്ങള്‍ വളരുമ്പോഴും അത് മാറുന്നു.

Read other articles from this series :

'പുതുമയാര്‍ന്ന മാര്‍ക്കറ്റിംഗ് രീതികള്‍ ബിസിനസിന്റെ കരുത്ത്': ജോര്‍ജ് മുത്തൂറ്റ് ജേക്കബ്

'എന്റെ പരിമിതികളായിരുന്നു എന്റെ പ്രതിസന്ധി':ഗ്രൂപ്പ് മീരാന്റെ യുവ സാരഥി പറയുന്നു

'അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ സീറ്റില്‍ ഉണ്ടാകുമായിരുന്നില്ല'': കിച്ചണ്‍ ട്രഷേഴ്സ് സി.ഇ.ഒ അശോക് മാണി

'ഡിജിറ്റലിലേക്കുള്ള മാറ്റം ബിസിനസിനെ വളര്‍ത്തിയതെങ്ങനെ? ഇന്‍ഡസ്ഗോ സ്ഥാപകന്‍ പറയുന്നു'

'തുരുമ്പെടുത്ത സ്റ്റീലില്‍ കണ്ട ബിസിനസ് സാധ്യത'

'ട്രേഡിംഗ് സ്വന്തമായി ചെയ്തു പഠിച്ചു, പിന്നെ മറ്റുള്ളവരെ ചെയ്യാന്‍ പഠിപ്പിച്ചു'

തുടരും....

(originally published: Dhanam june15&30 combined issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it