'ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കമ്പനിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം': ജെഫ് ജേക്കബ്

കേരളത്തിലെ പല സംരംഭങ്ങളുടെയും തലപ്പത്ത് യുവ ബിസിനസ് സാരഥികള്‍ ശക്തമായ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. പുതിയ കാഴ്ചപ്പാടോടെ, കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ അവര്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്. അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു.

ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് ഡയറക്റ്റര്‍, ജെഫ് ജേക്കബ്

ബിസിനസിലേക്കുള്ള വരവ്: മുത്തച്ഛന്‍ എം.സി. ജേക്കബ് ആണ് അന്ന കിറ്റെക്‌സ് ഗ്രൂപ്പിന് തുടക്കം കുറിച്ചത്. പിന്നീട് എന്റെ അച്ഛനും ഇളയച്ഛനും കമ്പനിയെ നയിച്ചു. അവരുടെ പിന്‍ഗാമിയായാണ് അന്ന - കിറ്റെക്‌സ് ഗ്രൂപ്പിന്റെ ഭാഗമാകുന്നത്.

ബിസിനസില്‍ എന്റെ പങ്ക്: അന്ന - കിറ്റെക്‌സ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണുള്ളത്. ഏറ്റെടുക്കലുകളിലാണ് ഇപ്പോഴത്തെ ശ്രദ്ധ. കമ്പനിയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ മറ്റു കമ്പനികളെ ഏറ്റെടുത്ത് ബിസിനസ് വളര്‍ത്താനാണ് ശ്രമം.

പ്രതിസന്ധിയും തരണം ചെയ്ത രീതിയും: കോവിഡും ലോക്ക്ഡൗണുമാണ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. വില്‍പ്പന കുറയുമ്പോഴും കമ്പനിയെ സജീവമായി നിലനിര്‍ത്തുക എന്നതായിരുന്നു അത്. ചെലവു കുറച്ച് വിപണനം എങ്ങനെ സാധ്യമാകുമെന്നായിരുന്നു ആലോചിച്ചത്. ക്രിയാത്മകമായ പരസ്യങ്ങളിലൂടെയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും പ്രതിസന്ധി തരണം ചെയ്തു, കിറ്റെക്‌സ് അവതരിപ്പിച്ച വര്‍ക്ക് ഫ്രം ഹോം വെയര്‍ മുതലായ ആശയങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.

റോള്‍ മോഡല്‍: മുത്തച്ഛന്‍ എം.സി. ജേക്കബ്. ഒരു നല്ല ബിസിനസുകാരനും മനുഷ്യ സ്‌നേഹിയുമായിരുന്നു അദ്ദേഹം.

കമ്പനിയുടെ വിഷന്‍: ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കമ്പനിയെ പ്രാപ്തമാക്കുക, എന്റെ അഭാവത്തിലും അന്ന കിറ്റെക്‌സ് മുന്‍നിര കമ്പനിയായി പ്രവര്‍ത്തിക്കണം.


Read other articles from this series :

'മണ്ണുത്തിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇരുന്നാണ് റീറ്റെയ്ല്‍ ബിസിനസ് പഠിച്ചത്': അലോക് തോമസ് പോള്‍

'താഴെത്തട്ടില്‍ നിന്നുള്ള പരിശീലനങ്ങളും നിരീക്ഷണങ്ങളും ഏറെ പഠിപ്പിച്ചു'

'ഈ സ്‌കൂളില്‍ പഠനം ക്ലാസ് മുറിയില്‍ ഒതുങ്ങുന്നതല്ല'

'പുതുമയാര്‍ന്ന മാര്‍ക്കറ്റിംഗ് രീതികള്‍ ബിസിനസിന്റെ കരുത്ത്': ജോര്‍ജ് മുത്തൂറ്റ് ജേക്കബ്

'എന്റെ പരിമിതികളായിരുന്നു എന്റെ പ്രതിസന്ധി':ഗ്രൂപ്പ് മീരാന്റെ യുവ സാരഥി പറയുന്നു

'അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ സീറ്റില്‍ ഉണ്ടാകുമായിരുന്നില്ല'': കിച്ചണ്‍ ട്രഷേഴ്സ് സി.ഇ.ഒ അശോക് മാണി

'ഡിജിറ്റലിലേക്കുള്ള മാറ്റം ബിസിനസിനെ വളര്‍ത്തിയതെങ്ങനെ? ഇന്‍ഡസ്ഗോ സ്ഥാപകന്‍ പറയുന്നു'

'തുരുമ്പെടുത്ത സ്റ്റീലില്‍ കണ്ട ബിസിനസ് സാധ്യത'

'ട്രേഡിംഗ് സ്വന്തമായി ചെയ്തു പഠിച്ചു, പിന്നെ മറ്റുള്ളവരെ ചെയ്യാന്‍ പഠിപ്പിച്ചു'

തുടരും....

(originally published: Dhanam june15&30 combined issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it