'മണ്ണുത്തിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇരുന്നാണ് റീറ്റെയ്ല്‍ ബിസിനസ് പഠിച്ചത്': അലോക് തോമസ് പോള്‍

കേരളത്തിലെ യുവ ബിസിനസ് സാരഥികള്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതെങ്ങനെ? ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് സെഡാര്‍ റീറ്റെയ്ല്‍ മാനേജിംഗ് ഡയറക്റ്റര്‍ അലോക് തോമസ് പോള്‍

Update: 2023-08-12 09:24 GMT

കേരളത്തിലെ പല സംരംഭങ്ങളുടെയും തലപ്പത്ത് യുവ ബിസിനസ് സാരഥികള്‍ ശക്തമായ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. പുതിയ കാഴ്ചപ്പാടോടെ, കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ അവര്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്. അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു.

ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് സെഡാര്‍ റീറ്റെയ്ല്‍ മാനേജിംഗ് ഡയറക്റ്റര്‍, അലോക് തോമസ് പോള്‍
ബിസിനസിലേക്കുള്ള വരവ്: സ്‌കൂള്‍ കാലം തൊട്ടേ പിതാവിന്റെ ബിസിനസിനൊപ്പം ഞാനുമുണ്ടായിരുന്നു. മണ്ണുത്തിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇരുന്നാണ് റീറ്റെയ്‌ലിംഗ് പഠിച്ചത്. ബിരുദാനന്തര ബിരുദം കഴിഞ്ഞ് സെഡാര്‍ റീറ്റെയ്‌ലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനം ഏറ്റെടുത്തു.
ബിസിനസില്‍ എന്റെ പങ്ക്: ഇടത്തരം, ചെറുകിട വനിതാ സംരംഭങ്ങള്‍ക്ക് മഹിളോദയ പദ്ധതിയിലൂടെ വിപണിയില്‍ കൂടുതല്‍ അവസരം നല്‍കി. എന്‍.ഐ.പി.എം.ആറുമായുള്ള പങ്കാളിത്തത്തോടെ അംഗപരിമിതര്‍ അവരുടെ തന്നെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന സ്റ്റോര്‍ തുറന്നു.
കൈത്തൊഴിലാളികള്‍ ഉണ്ടാക്കുന്ന സസ്റ്റെയ്‌നബ്ള്‍ ഫാഷന്‍, ഹോം ഡെക്കര്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ഗോ നേച്ചര്‍ ഒറിജിന്‍സ് ബ്രാന്‍ഡ് സൃഷ്ടിച്ചു.
പ്രതിസന്ധിയും തരണം ചെയ്ത രീതിയും: കോവിഡില്‍ ഞങ്ങളുടെ പ്രധാന ബിസിനസ് പ്രവര്‍ത്തനം നിലച്ച മട്ടായി. ഹോം ഡെലിവറി ബിസിനസ് തുടങ്ങിയത് അക്കാലത്താണ്. അത് പിന്നീട് പ്രധാന ബിസിനസിന് തന്നെ ഗുണം ചെയ്തു.
റോള്‍ മോഡല്‍: പിതാവ് കെ. പോള്‍ തോമസ്. ഒരു ബിസിനസ് ഡിഗ്രിയും ബാക്ക്ഗ്രൗണ്ടും ഇല്ലാതെയാണ് ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നത്.
കമ്പനിയുടെ വിഷന്‍: എല്ലാവര്‍ക്കും ഉപകാരപ്രദവും താങ്ങാവുന്നതുമായ കണ്‍സ്യൂമര്‍ ഗുഡ്‌സ് വിപണി ഉണ്ടാക്കുന്നതിനൊപ്പം ചെറുകിട സംരംഭകര്‍ക്കും ഉല്‍പ്പാദകര്‍ക്കും മികച്ച വിപണി കണ്ടെത്തി നല്‍കുക.
Read other articles from this series :
തുടരും....

(originally published: Dhanam june15&30 combined issue)



Tags:    

Similar News