ഇ സിഗരറ്റ് നിരോധിച്ചു

Update:2019-09-18 18:07 IST

രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് നിര്‍മ്മാണവും വിപണനവും കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇ സിഗരറ്റുകളുടെ പരസ്യങ്ങള്‍ക്കും വിലക്കുണ്ട്.

ഇ സിഗരറ്റ് ഉപയോഗം പകര്‍ച്ചവ്യാധി പോലെ യുവാക്കളില്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിരോധനമെന്ന് മന്ത്രി വ്യക്തമാക്കി. നിയമം ലംഘിച്ചാല്‍ പരമാവധി ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കും. പരമാവധി പിഴ ഒരു ലക്ഷം രൂപയും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇ സിഗരറ്റിന്റെ 400 ല്‍ അധികം ബ്രാന്റുകളുണ്ട്. എന്നാല്‍ രാജ്യത്ത് നിര്‍മാണം ഇല്ല.

Similar News