ഐഐടിയിലും എന്‍ഐടിയിലും മാതൃഭാഷയില്‍ പഠനം

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ അടുത്തവര്‍ഷം മുതല്‍ പ്രാദേശിക ഭാഷയിലും പഠിക്കാമെന്ന തീരുമാനം കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നു

Update: 2020-12-03 11:34 GMT

ചില ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ ഐ ടി) സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷം മുതല്‍ പ്രാദേശിക ഭാഷയില്‍ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ ആരംഭിക്കാനുള്ള സമീപകാല തീരുമാനം ഇവിടങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഹ്രിയാല്‍ നിഷാങ്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

'അടുത്ത അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷയില്‍ സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നതിന് ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട്,' മന്ത്രാലയം യോഗത്തിന് ശേഷം പ്രസ്താവനയില്‍ പറഞ്ഞു. തീരുമാനം നടപ്പിലാക്കുന്നതിനായി ചില ഐഐടികളെയും എന്‍ഐടികളെയും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു.

ഐഐടിബിഎച്ച്‌യു ഹിന്ദിയില്‍ എഞ്ചിനീയറിംഗ് കോഴ്‌സ് നല്‍കാന്‍ തയാറാകുമ്പോള്‍, വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന മറ്റ് ഐഐടികളും എന്‍ഐടികളും അതത് പ്രദേശത്തിന്റെ ഭാഷയില്‍ എഞ്ചിനീയറിംഗ് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുമെന്ന് കേന്ദ്ര മന്ദ്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

'ഉദാഹരണത്തിന്, എന്‍ഐടി ട്രിച്ചിക്ക് തമിഴില്‍ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ നല്‍കാന്‍ കഴിയും,' ഇവര്‍ പറഞ്ഞു.

െ്രെപമറിസ്‌കൂള്‍ തലം മുതല്‍ തന്നെ മാതൃഭാഷയില്‍ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുന്ന ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 അനുസരിച്ചാണ് തീരുമാനം.

മെഡിസിന്‍, എഞ്ചിനീയറിംഗ്, നിയമം തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ മാതൃഭാഷയില്‍ പഠിക്കാമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള ശ്രമമാണിതെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുകയില്ല, എന്നാല്‍ ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാന്‍ വ്യവസ്ഥകള്‍ വേണമെന്ന്മന്ത്രി അധ്യക്ഷത വഹിച്ച ഉന്നതതല യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ, ഐഐടി ഡയറക്ടര്‍മാര്‍, അക്കാദമിഷ്യന്‍മാര്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായി വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.

ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍ സിലബസ് പരിഷ്‌കരിക്കാനും തീരുമാനമായിട്ടുണ്ട് .

ഇതിനായി എന്‍ടിഎ ആദ്യം വിവിധ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാ ബോര്‍ഡുകളില്‍ 'നിലവിലുള്ള സാഹചര്യ' ത്തെക്കുറിച്ച് ഒരു വിലയിരുത്തല്‍ നടത്തും.

കോവിഡ് 19 പാന്‍ഡെമിക് കാരണം സിബിഎസ്ഇയും മറ്റ് ബോര്‍ഡുകളും 912 ക്ലാസുകളിലെ സിലബസ് വെട്ടിക്കുറച്ചത് കണക്കിലെടുത്താണ് ജെഇഇമെയിനിനുള്ള സിലബസ് പരിഷ്‌കരിക്കാനുള്ള തീരുമാനം.

വിവാദങ്ങളൊന്നും ഒഴിവാക്കാന്‍, അടുത്ത വര്‍ഷം പരീക്ഷകളുടെ നടത്തിപ്പിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുമായി വിപുലമായ ചര്‍ച്ച നടത്താന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട് .

അടുത്ത വര്‍ഷം എങ്ങനെ, എപ്പോള്‍ പരീക്ഷകള്‍ നടത്തണം എന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്ന് അഭിപ്രായം തേടുമെന്നു മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ഐഐടികളിലെയും എന്‍ഐടികളിലെയും നിരവധി ഫാക്കല്‍റ്റി അംഗങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ മാതൃഭാഷയില്‍ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ ആരംഭിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തെ 'വളരെ പിന്തിരിപ്പന്‍ നീക്കം' എന്ന് വിശേഷിപ്പിച്ചു.

ഇത്തരം ഹ്രസ്വ അറിയിപ്പുകളില്‍ ഐഐടികള്‍ക്കും എന്‍ഐടികള്‍ക്കും എങ്ങനെ തീരുമാനം നടപ്പിലാക്കാന്‍ കഴിയുമെന്ന് അവര്‍ ആശ്ചര്യപ്പെടുമ്പോള്‍, പ്രാദേശിക ഭാഷകളില്‍ ബിടെക് പ്രോഗ്രാമുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് അവര്‍ ആശങ്ക പ്രകടിപ്പിച്ചു.

'ഈ പ്രശ്‌നം പിന്നീട് ഐഐടികളുമായി ചര്‍ച്ച ചെയ്യപ്പെടാം,' ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

Tags:    

Similar News