"രണ്ടാമത്തെ ഡോസും ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള ദൂരം കുറയ്ക്കണം': അഡാര്‍ പൂനവാല

ഒമ്പത് മാസത്തില്‍ നിന്ന് ആറ് മാസത്തിലേക്ക് കുറയ്ക്കാനുള്ള ആവശ്യത്തിന് പിന്നിലെന്താണ്?

Update: 2022-05-19 16:10 GMT

രണ്ടാമത്തെ ഡോസും ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള ദൂരം കുറയ്ക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ). ഉയര്‍ന്നുവരുന്ന കോവിഡ് വേരിയന്റുകളുടെ പിന്തുടര്‍ച്ചയില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനായി രണ്ടാമത്തെ ഡോസും ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള വിടവ് ഇപ്പോള്‍ ഒമ്പത് മാസമാണെന്നും അത് ആറ് മാസമായി കുറയ്ക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് താനെന്നും സിഇഒ അഡാര്‍ പൂനവല്ല പറഞ്ഞു.

രണ്ടാം കൊവിഡ് തരംഗം രൂക്ഷമായ സമയത്ത് ഏകദേശം രണ്ട് മാസത്തേക്ക് കോവിഡ് വാക്സിന്‍ കയറ്റുമതി നിരോധിച്ചത് ഇന്ത്യയ്ക്കും എസ്ഐഐക്കും കടുത്ത നഷ്ടമുണ്ടായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും അത് പ്രധാനമാണ്. ഡോസ് രണ്ടിനും മൂന്ന് ഡോസിനും ഇടയില്‍ ഒമ്പത് മാസം കാത്തിരിക്കണമെന്ന് നിയമമുള്ളതിനാല്‍ (മുന്‍കരുതല്‍ ഡോസിന്) ഇപ്പോള്‍ ബൂസ്റ്റര്‍ എടുക്കല്‍ അല്‍പ്പം മന്ദഗതിയിലാണ്. ഞങ്ങള്‍ സര്‍ക്കാരിനോടും വിദഗ്ധരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട് ഈ കാലയളവ് ആറ് മാസമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ''എഐഎംഎ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

വിദേശ യാത്ര ചെയ്യുന്നവര്‍ക്കുള്ള ഇളവുകള്‍ സാധാരണക്കാര്‍ക്കും ലഭിക്കണമെന്നും പൂനവാല വിശദമാക്കി. ലോകമെമ്പാടും, രണ്ടാമത്തെ ഡോസും ബൂസ്റ്റര്‍ ഷോട്ടും തമ്മിലുള്ള വിടവ് ആറ് മാസമോ അതില്‍ കുറവോ ആണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഒരു രാഷ്ട്രമെന്ന നിലയിലോ സംസ്ഥാനമെന്ന നിലയിലോ ഭാവിയിലെ കാര്യങ്ങളെ വീക്ഷിച്ചാല്‍ ലോക്ക്ഡൗണുകളുടെയും തടസ്സങ്ങളുടെയും സാധ്യത ഇത് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar News