കിട്ടാക്കടം കൂടി, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നഷ്ടം 187 കോടി

ആകെ 3,879.60 കോടി രൂപയാണ് കിട്ടാക്കടമായി ബാങ്കിന് ഉള്ളത്.
കിട്ടാക്കടം കൂടി, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നഷ്ടം 187 കോടി
Published on

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന് 187 കോടി രൂപയുടെ നഷ്ടം. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലാണ് നഷ്ടം രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തില്‍ 10.31 കോടിയുടെ ലാഭം ഉണ്ടായിരുന്ന സ്ഥാനത്താണിത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയം ബാങ്ക് 65.10 കോടിയുടെ അറ്റലാഭം നേടിയിരുന്നു. പലിശ ഇനത്തില്‍ ഉള്‍പ്പടെ ആകെ വരുമാനത്തിലൂം ഇടിവ് രേഖപ്പെടുത്തി. ഈ പാദത്തില്‍ 1,746.03 കോടിയാണ് ബാങ്കിന്റെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 369.68 കോടിയുടെ ഇടിവാണ് വരുമാനത്തില്‍ ഉണ്ടായത്. 1,646.59 കോടിയാണ് ജൂണ്‍-സെപ്റ്റംബര്‍ കാലയളവില്‍ പലിശ ഇനത്തില്‍ ലഭിച്ചത്.

2020ല്‍ ഇതേ കാലയളിവില്‍ 4.87 ശതമാനം ആയിരുന്ന നിഷ്‌ക്രിയ ആസ്ഥി ഇത്തവണ 6.65 ശതമാനം ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് നിഷ്‌ക്രിയ ആസ്ഥിയില്‍ കുറവുണ്ടായി. 2021 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 8.02 ശതമാനം ആയിരുന്നു നിഷ്‌ക്രിയ ആസ്ഥി.

ആകെ 3,879.60 കോടി രൂപയാണ് കിട്ടാക്കടമായി(നിഷ്‌ക്രിയ ആസ്ഥി) ബാങ്കിന് ഉള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com