ഐ.ഒ.ബിയുടെ ത്രൈമാസ നഷ്ടം 2,254 കോടി; ലാഭം ഉയര്‍ന്ന് എച്ച്.ഡി.എഫ്.സി

പ്രവര്‍ത്തനച്ചെലവും കരുതല്‍ ധന നീക്കിയിരുപ്പും

ഉയര്‍ന്നതോടെ സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യന്‍

ഓവര്‍സീസ് ബാങ്കിന്റെ നഷ്ടം 2,253.64 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ

വര്‍ഷം ഇതേ കാലയളവില്‍ 487.26 കോടി രൂപയുടെ നഷ്ടമാണ് ബാങ്ക്

രേഖപ്പെടുത്തിയത്.

ഈ പാദത്തില്‍ മൊത്ത

വരുമാനം 5,024 കോടി രൂപയേയുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,348.35

കോടി രൂപയായിരുന്നു. ചെന്നൈ ആസ്ഥാനമായ പൊതു മേഖലാ ബാങ്ക് ഈ സാമ്പത്തിക

വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 2,996.04 കോടി രൂപയാണ് പ്രൊവിഷനിംഗ്

ആന്‍ഡ് കണ്ടിന്‍ജെന്‍സീസ് ഇനത്തിലേക്കു മാറ്റിയത്. മുന്‍വര്‍ഷം ഇത്

2,016.60 കോടി രൂപയായിരുന്നു.

അതേസമയം ലാഭത്തില്‍ 60.57 ശതമാനം നേട്ടത്തോടെ എച്ച്.ഡി.എഫ്.സിയുടെ സെപ്റ്റംബര്‍ പാദ കണക്കുകളും പുറത്തിറങ്ങി. 3,961.53 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,467.08 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9,494.70 കോടി ആയിരുന്നത് 10,478.33 കോടി രൂപയായി ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it