ജയ്പീ സിമന്റ്‌സ് ഏറ്റെടുക്കല്‍; മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ദാല്‍മിയ

ജയ്പ്രകാശ് അസോസിയേറ്റ്‌സിന്റെ (jaypee group) കീഴിലുള്ള സിമന്റ് കമ്പനി , ക്ലിങ്കര്‍ പ്ലാന്റ്, താപവൈദ്യുത നിലയം എന്നിവ ദാല്‍മിയ ഭാരത് (Dalmia Bharat) ഏറ്റെടുക്കും. 5,666 കോടി രൂപയുടേതാണ് ഇടപാട്. രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സിമന്റ് കമ്പനിയാണ് ദാല്‍മിയ ഭാരതിന് കീഴിലുള്ള ദാല്‍മിയ സിമന്റ് (Dalmia Cement).

35.9 മെട്രിക് ടണ്‍ (MTPA) ആണ് ദാല്‍മിയയുടെ നിര്‍മാണ ശേഷി. ജയ്പീ സിമന്റ്‌സിന്റെ (jaypee cement) ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്നതോടെ കമ്പനിയുടെ ആകെ ഉല്‍പ്പാദന ശേഷി 46.4 മെട്രിക് ടണ്‍ ആയി ഉയരും. മൂന്നാമത്തെ വലിയ സിമന്റ് കമ്പനിയായ ശ്രീ സിമന്റ്‌സിന് 47.4 മെട്രിക് ടണ്‍ ശേഷിയാണ് ഉള്ളത്. ഭാവിയില്‍ ശ്രീ സിമന്റ്‌സിനെ മറികടക്കാനുള്ള അവസരമാണ് ഏറ്റെടുക്കലിലൂടെ ദാല്‍മിയയ്ക്ക് ലഭിക്കുക. അള്‍ട്രാടെക്ക്. അദാനി സിമന്റ്‌സ് (അംബുജ,എസിസി) എന്നിവയ്ക്കാണ് ആദ്യ രണ്ട് സ്ഥാനങ്ങള്‍

ജയ്പീ സിമന്റ്‌സിലൂടെ സെന്‍ട്രല്‍ ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുകാണ് ദാല്‍മിയയുടെ ലക്ഷ്യം. ബാധ്യതകള്‍ കുറയ്ക്കാനും മറ്റ് ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ജയ്പീ ഗ്രൂപ്പ് വില്‍പ്പ നടത്തുന്നത്. അതേ സമയം നിലവില്‍ 2.48 ശതമാനം ഇടിഞ്ഞ് (01.30 PM) 1859.50 രൂപയിലാണ് ദാല്‍മിയ ഭാരത് ഓഹരികളുടെ വ്യാപാരം നടക്കുന്നത്. ജയ്പ്രകാശ് അസോസിയേറ്റ്‌സ് ഓഹരികളും താഴ്ചയിലാണ്. 5.11 ശതമാനം ഇടിഞ്ഞ് 11.20 രൂപയിലാണ് ജയ്പ്രകാശ് ഓഹരികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it