ഇന്തോനേഷ്യയും മലേഷ്യയും ഇന്ത്യൻ പാം ഓയിൽ വിപണി കൈയ്യടക്കാൻ മത്സരം

ലോകത്തെ ഏറ്റവും വലിയ പാം ഓയിൽ വിപണിയായ ഇന്ത്യയുടെ ബിസിനസ് കൈയ്യടക്കാൻ ഇന്തോനേഷ്യയും മലേഷ്യയും തമ്മിൽ മത്സരം മുറുകുന്നു. 2022 മെയ് മാസത്തിൽ ലോകത്തെ ഏറ്റവും വലിയ പാം ഓയിൽ ഉൽപ്പാദകരായ ഇന്തോനേഷ്യ കയറ്റുമതി നിരോധിക്കുകയും കയറ്റുമതി ലെവി നടപ്പാക്കുകയും ചെയ്തു. ആഭ്യന്തര വില പിടിച്ചു നിർത്താൻ എടുത്ത നടപടി ലോക വിപണിയിൽ പാം ഓയിൽ വില കുതിച്ചുയരാൻ കാരണമായി.

ഇത് നേട്ടമാക്കിയത് സോയാബീൻ എണ്ണ, സൂര്യകാന്തി എണ്ണ ഉൽപ്പാദക രാജ്യങ്ങളാണ്. കൂടാതെ ലോകത്തെ രണ്ടാമത്തെ വലിയ പാം ഓയിൽ ഉൽപ്പാദകരായ മലേഷ്യക്കും നേട്ടമായി. ഇവർക്കെല്ലാം ഇന്ത്യൻ ഭക്ഷ്യ എണ്ണ വിപണിയിൽ ഈ വർഷം മുന്നേറ്റം നടത്താൻ സാധിച്ചു. 2021 -22 മാർക്കറ്റിംഗ് സീസണിൽ (നവംബർ മുതൽ ഒക്ടോബർ വരെ) ഏറ്റവും അധികം പാം ഓയിൽ ഇറക്കുമതി ചെയ്തത് മലേഷ്യയിൽ നിന്നാണ്.
എന്നാൽ നിലവിൽ നഷ്ടപെട്ട ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ ഉള്ള തന്ത്രങ്ങളാണ് ഇന്തോനേഷ്യ കൈക്കൊള്ളുന്നത്. ഡിസ്‌കൗണ്ട് നൽകിയും, കയറ്റുമതി ലെവി ഒക്ടോബർ 31 വരെ ഒഴുവാക്കിയും ഇന്ത്യൻ വിപണി തിരിച്ചുപിടിക്കുകയാണ് ഇന്തോനേഷ്യ. മലേഷ്യ നൽകുന്നതിനെ ക്കാൾ ഒരു ടണ്ണിന് 5 ഡോളർ കുറച്ചാണ് ഇന്തോനേഷ്യ നൽകുന്നത്.
ആഗസ്റ്റ് മുതൽ നവംബർ വരെ ഉള്ള കാലയളവിൽ 3 ദശലക്ഷം ടൺ പാം ഓയിൽ ഇറക്കുമതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏപ്രിൽ മുതൽ ജൂലൈ വരെ ഇറക്കുമതി ചെയ്തതിൻറ്റെ അഞ്ചിരട്ടിയാണ്. ആഗസ്റ്റ് മാസം സസ്യ എണ്ണയുടെ ഇറക്കുമതി 33 % വർധിച്ച് 1.4 ദശലക്ഷം ടണ്ണായി.
മെയ് മാസത്തിൽ പാം ഓയിൽ വില ടണ്ണിന് 1598 ഡോളർ വരെ ഉയർന്നു എന്നാൽ ഇപ്പോൾ വില 940 ഡോളർ. അതെ സമയം ക്രൂഡ് സോയ ഓയിലിന് ടണ്ണിന് 1288 ഡോളറാണ്. അതിനാൽ പാം ഓയിൽ ഡിമാൻഡ് വർധിക്കുകയാണ്.
2021 നവംബർ മുതൽ ആഗസ്റ്റ് വരെ 11.4 ദശലക്ഷം ടൺ സസ്യ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ 10.7 ദശലക്ഷം ടണ്ണായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it