തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകളില്‍ മുന്നേറ്റം

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകളില്‍ മുന്നേറ്റം. മെറ്റല്‍, ഫാര്‍മ, ഓട്ടോ ഓഹരികളുടെ നേട്ടത്തിന്റെ ചുവടു പിടിച്ചാണ് സൂചികകള്‍ തുടര്‍ച്ചയായ എട്ട് സെഷനുകളിലും നേ്ട്ടമുണ്ടാക്കിയത്.

സെന്‍സെക്‌സ് 316.02 പോയ്ന്റ് ഉയര്‍ന്ന് 43593.67 പോയ്ന്റിലും നിഫ്റ്റി 118.10 പോയ്ന്റ് ഉയര്‍ന്ന് 12749.20 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് ഏകദേശം 1326 ഓഹരികള്‍ നേട്ടമുണ്ടാക്കി. 1196 ഓഹരികളുടെ വിലിയിടിഞ്ഞപ്പോള്‍ 168 ഓഹരികളുടെ വില മാറ്റമില്ലാതെ തുടര്‍ന്നു. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, എയ്ഷര്‍ മോട്ടോഴ്‌സ്, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ ഏറെ നേട്ടമുണ്ടാക്കിയത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റാന്‍ കമ്പനി, ഏഷ്യന്‍ പെയ്ന്റ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാവാതെ പോയ ഓഹരികളില്‍ മുന്നില്‍ നില്‍ക്കുന്നു. സൂചികകളില്‍ നിഫ്റ്റി പിഎസ്‌യു ബാങ്ക് ഓഹരി സൂചികയ്ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്.

കേരള കമ്പനികളുടെ പ്രകടനം

സെന്‍സെക്‌സില്‍ ഉണ്ടായ മുന്നേറ്റം കേരള കമ്പനികളെ സംബന്ധിച്ച് അത്ര നേട്ടമാക്കാനായില്ല. 12 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് വിപണിയില്‍ നേട്ടമുണ്ടാക്കാനായത്. 15 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 5.68 ശതമാനം നേട്ടത്തോടെ റബ്ഫില ഇന്റര്‍നാഷണല്‍ ആണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. കെഎസ്ഇ ലിമിറ്റഡ് 4.96 ശതമാനം നേട്ടമുണ്ടാക്കി.

ആസ്റ്റര്‍ ഡി എം (3.63 ശതമാനം), കിറ്റെക്‌സ് (1.72 ശതമാനം), കേരള ആയുര്‍വേദ (1.71 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.49 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.38 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.33 ശതമാനം), സിഎസ്ബി ബാങ്ക് (1.27 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (0.95 ശതമാനം), മണപ്പുറം ഫിനാന്‍സ് ( 0.89 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.01 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.

നേട്ടമുണ്ടാക്കാനാകാതെ പോയ കേരള ഓഹരികളില്‍ മുന്നില്‍ ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ആണ്. ഓഹരിവിലയില്‍ 4.87 ശതമാനം ഇടിവാണ് ഇന്നുണ്ടായത്. നിറ്റ ജലാറ്റിന്‍ (4.51 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.21 ശതമാനം) , പാറ്റ്‌സ്പിന്‍ ഇന്ത്യ (3.76 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.13 ശതമാനം), ഫെഡറല്‍ ബാങ്ക് (1.88 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.56 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.48 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.48 ശതമാനം), ഹാരിസണ്‍സ് മലയാളം (1.25 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (1.21 ശതമാനം), എവിറ്റി (1.05 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.50 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.29 ശതമാനം), എഫ്എസിടി (0.21 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ മറ്റു കേരള കമ്പനികള്‍.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it