തുടര്‍ച്ചയായ ആറു ദിവസത്തെ നേട്ടത്തിനു ശേഷം വിപണിക്ക് തിരിച്ചടി

തുടര്‍ച്ചയായ ആറു ദിവസങ്ങളിലെ ഉയര്‍ച്ചയ്‌ക്കൊടുവില്‍ ഓഹരി വിപണിക്ക് തിരിച്ചടി. സെന്‍സെക്‌സും നിഫ്റ്റിയും അടക്കം എല്ലാ സൂചികകളിലും ഇന്ന് തകര്‍ച്ചയായിരുന്നു. നിഫ്റ്റി 10000 ത്തില്‍ നിന്ന് താഴേക്ക് പോയില്ല എന്നതു മാത്രമാണ് ആശ്വാസം.

128.84 പോയ്ന്റ് (0.38 ശതമാനം) താഴ്ന്ന് സെന്‍സെക്‌സ് 33980.70 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ 32.40 പോയ്ന്റ് (0.32 ശതമാനം) ഇടിഞ്ഞ്. 10029.10 പോയ്ന്റിലെത്തി. ഏകദേശം 1287 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1132 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 156 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഏഷ്യന്‍ പെയ്ന്റ്‌സ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ചഡിഎഫ്‌സി, കൊട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവര്‍ക്കെല്ലാം തിരിച്ചടിയുടെ ദിവസമായിരുന്നു ഇന്ന്. അതേസമയം വേദാന്ത, ടെക് മഹീന്ദ്ര, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് ബാങ്ക് സൂചികയില്‍ 2.63 ശതമാനം ഇടിവുണ്ടായി. 550.25 പോയ്ന്റ് ഇടിഞ്ഞ് 20,390 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 7.36 പോയ്ന്റിന്റെ (0.06 ശതമാനം) ഇടിവോടെ 12333.29 പോയ്ന്റിലെത്തി. മിക്ക കേരള കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാകെ പോയ ദിവസമാണിന്ന്. എട്ടു കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 17 കമ്പനികളുടെ ഓഹരിവില കുറഞ്ഞപ്പോള്‍ നിറ്റ ജലാറ്റിന്റെയും വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെയും വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

നേട്ടമുണ്ടാക്കിയ കമ്പനികളില്‍ 8.15 ശതമാനം നേട്ടത്തോടെ റബ്ഫില ഇന്റര്‍നാഷണലാണ് മുന്നില്‍. ഓഹരി വില 2.25 രൂപ ഉയര്‍ന്ന് 29.85 രൂപയിലെത്തി. വിക്ടറി പേപ്പര്‍ ബോര്‍ഡ്‌സിന്റെ ഓഹരി വില 5.20 രൂപ ഉയര്‍ന്ന് (8.13 ശതമാനം) 69.20 രൂപയിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേത് 42 പൈസ ഉയര്‍ന്ന് (6.19 ശതമാനം) 7.20 രൂപയിലും കേരള ആയുര്‍വേദയുടേത് 2.70 രൂപ ഉയര്‍ന്ന് (5.48 ശതമാനം) 52 രൂപയിലും എത്തി. കെഎസ്ഇയുടെ ഓഹരി വിലയില്‍ 66.80 രൂപയുടെ (അഞ്ചു ശതമാനം) ഉയര്‍ച്ചയുണ്ടായി. 1402.80 രൂപയാണ് ഇന്ന്.

ഇന്‍ഡിട്രേഡ് (ജെആര്‍ജി) (2.32 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.12 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.33 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഓഹരി വിലയില്‍ ഇടിവുണ്ടായ കമ്പനികളില്‍ 4.85 ശതമാനം ഇടിവോടെ ഈസ്‌റ്റേണ്‍ ട്രെഡ്‌സ് മുന്നില്‍ നില്‍ക്കുന്നു. ഒരു രൂപ കുറഞ്ഞ് ഓഹരി വില 19.60 രൂപയിലെത്തി. പാറ്റ്‌സ്പിന്‍ ഇന്ത്യയുടേത് 20 പൈസ കുറഞ്ഞ് (4.77 ശതമാനം) 3.99 രൂപയിലും എഫ്എസിടിയുടേത് 1.70 രൂപ കുറഞ്ഞ് (3.91 ശതമാനം) 41.75 രൂപയിലും കിറ്റെക്‌സിന്റേത് 3.90 രൂപ കുറഞ്ഞ് (3.76 ശതമാനം) 99.80 രൂപയിലുമെത്തി. അപ്പോളോ ടയേഴ്‌സിന്റേത് 3.95 രൂപ ഇടിഞ്ഞ് (3.70 ശതമാനം) 102.85 രൂപയിലെത്തി.

ഫെഡറല്‍ ബാങ്ക് (3.18 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.13 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.93 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.64 ശതമാനം), സിഎസ്ബി ബാങ്ക് (1.36 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.20 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.05 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.46 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്തകെയര്‍ (0.40 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.36 ശതമാനം), എവിറ്റി (0.25 ശതമാനം), ഹാരിസണ്‍സ് മലയാളം (0.08 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ മറ്റു കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it