ഫാക്ടും എസ്‌ഐബിയും വെര്‍ട്ടെക്‌സും ജെആര്‍ജിയും ഒഴികെ എല്ലാ ഓഹരികളും ഉയര്‍ന്ന ദിനം
ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെത്തേതിനേക്കാള്‍ പ്രകടനം മെച്ചപ്പെടുത്തിയ ദിവസമായിരുന്നു ഇന്ന്. സെന്‍സെക്‌സ് 223 പോയ്ന്റ് ഉയര്‍ന്ന് 30,602.61ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 67.5 പോയ്ന്റ് ഉയര്‍ന്ന് 8,992.80ല്‍ എത്തി ക്ലോസ് ചെയ്തു.
സെക്ടറുകള്‍ പരിഗണിച്ചാല്‍ നിഫ്റ്റി ഐറ്റിയും നിഫ്റ്റി എഫ് എം സി ജികളുമൊഴികെ എല്ലാ സെക്ടറുകളും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു.
കേരള കമ്പനികളുടെ പ്രകടനത്തിലും അത് പ്രതിഫലിച്ചിട്ടുണ്ട്. വെറും നാല്് കേരള കമ്പനികള്‍ മാത്രമാണ് ഇന്നലത്തെ വിലയേക്കാള്‍ താഴ്ന്ന് ഇന്ന് ക്ലോസ് ചെയ്തിട്ടുള്ളൂ. ഫാക്ടിന്റെ വിലയില്‍ 2.85 രൂപ കുറവുണ്ടായപ്പോള്‍ എസ്‌ഐബിയുടെ വില 0.01 കുറഞ്ഞു. വെര്‍ട്ടെക്‌സ് 0.05 കുറവ് രേഖപ്പെടുത്തി. ജെആര്‍ജിയുടെ വില 1.45 രൂപ കുറഞ്ഞു.
മറ്റെല്ലാ കേരള കമ്പനികളും ഇന്നലത്തെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തി. കെഎസ്ഇ ഇന്നലത്തേതിനേക്കാള്‍ 20 രൂപയാണ് വര്‍ധിച്ചത്. മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വില 11.5 രൂപ ഉയര്‍ന്നു. കെഎംആര്‍എല്ലിന്റേത് 11.20 രൂപയും വര്‍ധിച്ചു. വിക്ടറി പേപ്പര്‍ മില്‍ 9.2 രൂപ ഉയര്‍ന്നു.
കേരളത്തിലെ ബാങ്കിംഗ് ഓഹരി വിലകളെടുത്താല്‍ ഫെഡറല്‍ ബാങ്ക് 0.95 രൂപയാണ് വര്‍ധിച്ചത്. ധനലക്ഷ്മി 0.04 രൂപയും.
എന്‍ബിഎഫ്‌സികളില്‍ മണപ്പുറത്തിന്റെ വിലയില്‍ ഇന്ന് 4.25 രൂപയുടെ വര്‍ധനയുണ്ടായി. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വില 2.15 രൂപയും ഉയര്‍ന്നു.
ഓട്ടോ സെക്ടറിലെ കേരള കമ്പനിയായ അപ്പോളോ ടയേഴ്‌സിന്റെ വില 5.95 രൂപ വര്‍ധിച്ചു. ഹെല്‍ത്ത് കെയര്‍ രംഗത്തെ ആസ്റ്റര്‍ 3.75 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഹാരിസണ്‍ മലയാളത്തിന്റെ ഓഹരി വില 4.65 ഉയര്‍ന്നപ്പോള്‍ വി ഗാര്‍ഡിന്റെ വില ഉയര്‍ന്നത് 1.35 രൂപയാണ്. വണ്ടര്‍ല 0.45 രൂപയെന്ന നാമമാത്രമായ വര്‍ധന രേഖപ്പെടുത്തി. പാറ്റ്‌സ്പിന്‍ ഓഹരി വില ഇന്നലത്തേതിന് തുല്യമായി നിന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline