റെക്കോഡ് കുറിച്ച ശേഷം താഴേക്ക്, പിന്നെ ചാഞ്ചാട്ടം; നാലാം പാദപ്രവര്‍ത്തനത്തില്‍ ഉയര്‍ന്ന് എച്ച്‌.ഡി.എഫ്.സിയും അവന്യു സൂപ്പര്‍മാര്‍ട്ടും

ഇന്ത്യന്‍ വിപണി തുടക്കത്തില്‍ വലിയ മുന്നേറ്റം നടത്തിയിട്ട് നേട്ടമെല്ലാം നഷ്ടപ്പെടുത്തി താഴ്ചയിലായി. പിന്നീടു നേട്ടത്തിലേക്കു മാറി. വീണ്ടും ചാഞ്ചാട്ടമായി.

അര ശതമാനം ഉയര്‍ന്ന് റെക്കോഡ് ഉയരത്തിലാണ് മുഖ്യ സൂചികകള്‍ ഇന്നു വ്യാപാരം തുടങ്ങിയത്. പിന്നീടു നേട്ടം മുക്കാല്‍ ശതമാനം ആക്കിയിട്ടു താഴ്ന്നു. ഉയര്‍ന്ന നിലവാരത്തില്‍ വിറ്റു ലാഭമെടുക്കാനുള്ള വില്‍പന സമ്മര്‍ദമാണു സൂചികകളെ താഴ്ത്തിയത്.
സെന്‍സെക്‌സ് 74,413ല്‍ വ്യാപാരം തുടങ്ങി 74,502 വരെ കയറി. 22,592ല്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 22,619 വരെ കയറി. സെന്‍സെക്‌സ് 73,800നും നിഫ്റ്റി 22,400നും താഴെ എത്തി.
തുടക്കത്തില്‍ താഴ്ചയിലായിരുന്ന നിഫ്റ്റി ബാങ്ക് പിന്നീട് കുതിച്ച് 48,000നു മുകളില്‍ കയറി.
നിഫ്റ്റി മിഡ്ക്യാപ് സൂചിക ആദ്യമായി 50,000 കടന്നു വ്യാപാരം തുടങ്ങി. മാര്‍ച്ച് പകുതിയിലെ കനത്ത നഷ്ടം മുഴുവന്‍ മിഡ്ക്യാപ് സൂചിക നികത്തിക്കഴിഞ്ഞു.
നാലാം പാദത്തില്‍ നിക്ഷേപവും വായ്പയും ഗണ്യമായി വര്‍ധിപ്പിച്ച എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി മൂന്നു ശതമാനത്തോളം ഉയര്‍ന്നു.
നാലാം പാദത്തില്‍ വരുമാനം പ്രതീക്ഷയിലധികം വര്‍ധിച്ചത് അവന്യു സൂപ്പര്‍മാര്‍ട്ട് ഓഹരിയെ അഞ്ചു ശതമാനത്തിലധികം ഉയര്‍ത്തി
രൂപ ഇന്നും ദുര്‍ബലമായി. ഡോളര്‍ 83.44 രൂപയില്‍ വ്യാപാരം ആരംഭിച്ചു.
സ്വര്‍ണം ലോക വിപണിയില്‍ 2,298 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 400 രൂപ കൂടി 51,680 രൂപയായി.
ക്രൂഡ് ഓയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 89.72 ഡോളറിലേക്കു കയറി.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it