റുപേ ഡെബിറ്റ് കാര്‍ഡ്, ഭീം യുപിഐ എന്നിവ പ്രോത്സാഹിപ്പിക്കും; ഇന്‍സെന്റീവ് പ്രഖ്യാപിച്ച് കേന്ദ്രം

2022ല്‍ 125 ട്രില്യണ്‍ രൂപയുടെ 74 ബില്യണ്‍ യുപിഐ ഇടപാടുകള്‍ ഇന്ത്യയില്‍ നടന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു

Update: 2023-01-12 05:23 GMT

image: @bhimupi.org.in/

റുപേ ഡെബിറ്റ് കാര്‍ഡുകളുടെയും കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകളുടെയും പ്രോത്സാഹനത്തിനായി ഇന്‍സെന്റീവ് പ്രഖ്യാപിച്ച് കേന്ദ്രം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്കായി 2,600 കോടി രൂപയുടെ ഇന്‍സെന്റീവിനാണ് കേന്ദ്രമന്ത്രിസഭ നിലവില്‍ അംഗീകാരം നല്‍കിയത്. ഈ പദ്ധതിക്ക് കീഴില്‍, റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകളും ഉപയോഗിച്ച് പോയിന്റ് ഓഫ് സെയില്‍, ഇ-കൊമേഴ്സ് ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കും.


വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്തം ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ 59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത് 2020-21 സാമ്പത്തിക വര്‍ഷത്തിലെ 55.54 ബില്യണില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 88.4 ബില്യണായി ഉയര്‍ന്നു. ഭീം യുപിഐ ഇടപാടുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 106 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത് 2020-21 സാമ്പത്തിക വര്‍ഷത്തിലെ 22.33 ബില്യണില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 45.97 ബില്യണായി ഉയര്‍ന്നു.

2022ല്‍ 125 ട്രില്യണ്‍ രൂപയുടെ 74 ബില്യണ്‍ യുപിഐ ഇടപാടുകള്‍ ഇന്ത്യയില്‍ നടന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. ഭീം-യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് എന്‍പിസിഐ (National Payments Corporation of India) മുമ്പ് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികവും ഉപയോക്തൃ സൗഹൃദവുമായ പണമിടപാട് സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2023 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വാഗ്ദാനത്തിന് അനുസൃതമായാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

Similar News