നഷ്ടത്തിലേക്ക് കൂപ്പുകുത്തി വോഡഫോണ്‍ ഐഡിയ !

വരുമാനവും 10.80 ശതമാനം ഇടിഞ്ഞു.

Update: 2022-01-22 06:15 GMT

വോഡഫോണ്‍ ഐഡിയയുടെ നഷ്ടത്തില്‍ വന്‍ വര്‍ധന. 2021 ഡിസംബറില്‍ അവസാനിച്ച പാദവാര്‍ഷം കമ്പനിയുടെ നഷ്ടം 7230.9 കോടിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4532.1 കോടിയായിരുന്നു നഷ്ടം. ഇതാണ് വലിയൊരു കുടിച്ചു ചാട്ടം നടത്തിയത്.

കമ്പനിയുടെ വരുമാനം 10.80 ശതമാനവും മുന്‍വര്‍ഷത്തെ 10894 കോടിയെ അപേക്ഷിച്ച് 9717 കോടി രൂപയായി ഇടിഞ്ഞു. കമ്പനിയുടെ ഇക്കഴിഞ്ഞ പാദത്തിലെ ഉപഭോക്തൃ വരുമാനം ഓരോ ഉപയോക്താവില്‍ നിന്നും പ്രതിമാസം 109 രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 115 രൂപയായിരുന്നു ഈ വരുമാനം.
ജൂലായ് - സെപ്തംബര്‍ പാദവാര്‍ഷികത്തിലെ നഷ്ടക്കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം സെപ്തംബറിലും കാണാനില്ല. അതേസമയം കമ്പനിക്ക് 3.3 ശതമാനം വളര്‍ച്ച നേടാനായിട്ടുണ്ട്. നവംബര്‍ 25 ന് ശേഷം വന്ന താരിഫ് വര്‍ധനവാണ് ഇതിന് കാരണം.
എജിആര്‍ കുടിശ്ശിക ഏറ്റവുമധികം വരുന്ന ടെലികോം കമ്പനിയാണ് വോഡഫോണ്‍ ഐഡിയ, 64620 കോടിയാണ് ഇത്. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ 23060 കോടിയാണ് കമ്പനിക്ക് തിരിച്ചടയ്ക്കാനുള്ളത്.
കമ്പനിയുടെ 2021 ഡിസംബര്‍ 31 ലെ കണക്ക് പ്രകാരം ആകെ കടബാധ്യത 198980 കോടി രൂപയാണ്. ഇതില്‍ സ്‌പെക്ട്രം ഇനത്തില്‍ നല്‍കാനുള്ള തുക മാത്രം 111300 കോടി രൂപയാണത്രെ. കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


Tags:    

Similar News