ചാഞ്ചാട്ടത്തിനൊടുവില്‍ ഇടിവ് രേഖപ്പെടുത്തി ഓഹരി സൂചികകള്‍

പുറത്തുവരാനിരിക്കുന്ന ജിഡിപി കണക്ക് വിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിച്ച ദിവസം

Update: 2020-11-27 12:25 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ, ജൂലൈ - സെപ്തംബര്‍ മാസങ്ങളിലെ, ജിഡിപി കണക്ക് ഇന്ന് വൈകി പുറത്തുവരാനിരിക്കെ വിപണി ചാഞ്ചാട്ടത്തിലായിരുന്നു. ഒടുവില്‍, ഈ ആഴ്ചയിലെ അവസാന വ്യാപാരദിനത്തില്‍ ഇടിവോടെ വിപണി ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 110 പോയ്ന്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 44,150ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 18 പോയ്ന്റ് അഥവാ 0.14 ശതമാനം താഴ്ന്ന് 12,969ലും ക്ലോസ് ചെയ്തു. ഇന്ന് രണ്ടുശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തിയ പവര്‍ ഗ്രിഡ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി എന്നീ ഓഹരികളാണ് സെന്‍സെക്‌സിന്റെ താഴ്ചക്ക് ആക്കം കൂട്ടിയവ.

ഈ ആഴ്ചയിലെ പ്രകടനമെടുത്താല്‍ സെന്‍സെക്‌സ് 0.6 ശതമാനവും നിഫ്റ്റി 0.85 ശതമാനവും നേട്ടമുണ്ടാക്കി.

ഇന്ന് മിഡ്കാപ് സൂചിക മികച്ച പ്രകടനം കാഴ്ചവെച്ചു. ബിഎസ്ഇ മിഡ്കാപ് 1.91 ശതമാനം ഉയര്‍ന്നു. സ്‌മോള്‍കാപ് 2.4 ശതമാനവും

നിഫ്റ്റി സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി ഒഴികെ മറ്റെല്ലാം ഗ്രീന്‍ സോണിലായിരുന്നു.

കോവിഡ് വാക്‌സിനില്‍ നിക്ഷേപകര്‍ വീണ്ടും പ്രതീക്ഷ വെച്ചുപുലര്‍ത്തിയതോടെ ഏഷ്യന്‍ ഓഹരി വിപണികള്‍ മുന്നേറ്റം കാഴ്ചവെച്ചു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് ഒന്‍പത് കേരള കമ്പനികളുടെ ഓഹരികള്‍ താഴ്ചയാണ് രേഖപ്പെടുത്തിയത്. സിഎസ്ബി ബാങ്ക് ഓഹരി വില ഒരു ശതമാനത്തോളം താഴ്ന്നു. അപ്പോളോ ടയേഴ്‌സ് ഓഹരി വില അഞ്ചു ശതമാനത്തിലേറെ ഉയര്‍ന്നു. മണപ്പുറം ഫിനാന്‍സ് ഓഹരി വില നാല് ശതമാനത്തോളം ഉയര്‍ന്നു. റബ്ഫില ഓഹരി വില ഏഴ് ശതമാനത്തോളമാണ് ഇന്ന് ഉയര്‍ന്നത്. വി ഗാര്‍ഡിന്റെ ഓഹരി വിലയും നാല് ശതമാനത്തിലേറെ വര്‍ധിച്ചു. ഫെഡറല്‍ ബാങ്ക് ഓഹരി വിലയും 4.76 ശതമാനം കൂടി.




 


Tags:    

Similar News