വിപണി ചാഞ്ചാട്ടത്തിൽ; ധനലക്ഷ്മിയും മുത്തൂറ്റ് ഫിനാന്‍സും 5 ശതമാനത്തോളം ഉയര്‍ന്നു

വിൽപനസമ്മർദം ഉയർന്ന തോതിൽ തുടരുന്നു, ലാഭവര്‍ധനയുടെ ബലത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പേയ്ടിഎമ്മിനു തളര്‍ച്ച

Update: 2024-02-15 05:29 GMT

Image by Canva

മികച്ച നേട്ടത്തിൽ ഓപ്പൺ ചെയ്ത ശേഷം വലിയ ചാഞ്ചാട്ടം ദൃശ്യമായി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യ സൂചികകൾ താഴ്ചയിൽ നിന്നു നേട്ടത്തിലേക്കു മാറി. വിപണിയിൽ വിൽപനസമ്മർദം ഉയർന്ന തോതിൽ തുടരുന്നു.

ഓയിൽ കമ്പനികൾ ഇന്നും നല്ല നേട്ടത്തിലാണ്.
സ്വകാര്യ ബാങ്കുകൾ രാവിലെ താഴ്ചയിലാണ്. ഐ.സി.ഐ.സി.ഐ ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും ആക്സിസ് ബാങ്കും ഒരു ശതമാനത്തിലധികം താണു. എച്ച്.ഡി.എഫ്.സി  ബാങ്കും എസ്.ബി.ഐയും ഉയർന്നു നിൽക്കുന്നു.
മികച്ച ലാഭവർധനയും വ്യാപാര വളർച്ചയും കാണിച്ച മൂന്നാം പാദ റിസൽട്ട് മുത്തൂറ്റ് ഫിനാൻസിനെ അഞ്ചു ശതമാനം വരെ ഉയർത്തി. വിപണി മനോഭാവം മാറിയതോടെ ഓഹരി പിന്നീടു താണു. ഉയർന്ന വളർച്ചത്തോത് വരുന്ന പാദത്തിലും തുടരുമെന്നു കമ്പനി കണക്കാക്കുന്നു.
ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നും അഞ്ചു ശതമാനം കയറി 45.55 രൂപയിലെത്തി. ഫെഡറൽ, സൗത്ത് ഇന്ത്യൻ, സിഎസ്ബി ബാങ്കുകൾ രാവിലെ നേട്ടത്തിലാണ്.
മികച്ച റിസൽട്ടിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരി നാലു ശതമാനത്തിലധികം കയറി. പ്രതീക്ഷയിലും മെച്ചമായി ലാഭവർധന. എസ്.യു.വി വിൽപനയിൽ കമ്പനി പിന്നാക്കം പോകുന്നതായി വിലയിരുത്തൽ ഉണ്ട്.
പേയ്ടിഎം ഓഹരി ഇന്നു രാവിലെ നാലു ശതമാനത്തോളം താണു.
രൂപ ഇന്ന് കയറി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 83 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ 1990 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയായി.
ക്രൂഡ് ഓയിൽ താണു നിൽക്കുന്നു. ബ്രെൻ്റ് ഇന്ന് 81.21 ഡോളറിലാണ്.
Tags:    

Similar News