ഓമിക്രോണ്‍; പുതുക്കിയ വിമാന യാത്രാ മാനദണ്ഡങ്ങള്‍ ചുരുക്കത്തില്‍

ടെസ്റ്റുകളും ക്വാറന്റീനും ഉള്‍പ്പെടെ യാത്രക്കാര്‍ അറിയേണ്ട കാര്യങ്ങള്‍.

Update: 2021-12-03 13:01 GMT

Background photo created by freepik - www.freepik.com

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഓമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡം പുതുക്കി. രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാര്‍ഗരേഖ. മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യാന്തര യാത്രക്കാര്‍ക്ക് എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാര്‍ക്ക് മുന്‍പുള്ള 14 ദിവസത്തെ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം. റിസ്‌ക്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. 12 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. റിസ്‌ക്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം.പരിശോധനക്ക് ശേഷം ഏഴ് ദിവസം വീണ്ടും ആരോഗ്യനില നിരീക്ഷിക്കണം. ഡിസംബര്‍ ഒന്ന് മുതല്‍ മാര്‍ഗരേഖ പ്രാബല്യത്തില്‍ വന്നു.
പറക്കുന്നവര്‍ അറിയാന്‍:
യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ഒരു സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടതുണ്ട്: അവര്‍ -ve RT-PCT റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യുകയും വേണം (യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തിയത്) കൂടാതെ, ഈ റിപ്പോര്‍ട്ടിന്റെ ആധികാരികതയുടെ പ്രഖ്യാപനം നല്‍കേണ്ടതുണ്ട്. ഒപ്പം ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
എത്തിച്ചേരുമ്പോള്‍ നിബന്ധനകളെല്ലാം പൂര്‍ത്തിയാക്കിയെന്ന് എയര്‍ലൈനുകള്‍ ഉറപ്പാക്കും.
എത്തിച്ചേരുമ്പോള്‍ :
  • തെര്‍മല്‍ സ്‌ക്രീനിംഗും സ്വയം പ്രഖ്യാപനത്തിന്റെ പകര്‍പ്പും ആദ്യം തന്നെ ആവശ്യപ്പെടും. ഇത് കരുതുക.
  • 'അപകടസാധ്യതയുള്ള' സ്ഥലങ്ങളില്‍ / രാജ്യങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന അല്ലെങ്കില്‍ ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്ക് RT-PCR ടെസ്റ്റ് നിര്‍ബന്ധമാണ്. ഫലത്തിന് ശേഷം മാത്രമേ അവരെ യാത്ര ചെയ്യാന്‍/വിടാന്‍ അനുവദിക്കൂ.
  • ഏഴ് ദിവസത്തെ ഹോം ക്വാറന്റീന്‍, വ്യക്തിയുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും, എട്ടാമത്തെ ദിവസം റീ-ടെസ്റ്റ് നടത്തും.
  • പോസിറ്റീവ് ആയ വ്യക്തികളെ ജീനോമിക് ടെസ്റ്റിംഗിന് വിധേയരാക്കും.
  • അപകടസാധ്യതയില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കാര്‍ക്കും ക്വാറന്റീനും റിവേഴ്‌സ് ക്വാറന്റീനും വീട്ടില്‍ തന്നെ തുടരാന്‍ ഈ അവസരത്തില്‍ നിര്‍ദേശമുണ്ട്.
  • 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും എത്തിച്ചേരുന്നതിന് മുമ്പും ശേഷവുമുള്ള പരിശോധനകള്‍, രോഗലക്ഷണങ്ങള്‍ പ്രകാരമുള്ള യാത്രാവിലക്ക്, മറ്റ് അനുബന്ധ പരിശോധനകള്‍, എസ്ഒപി പ്രകാരമുള്ള ചികിത്സ എന്നിവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ബാക്കി എല്ലാ പ്രായക്കാര്‍ക്കും മാനദണ്ഡങ്ങള്‍ ബാധകമാണ്.


Tags:    

Similar News