റെയില്‍വേയിലെ വി.ആര്‍.എസ് നീക്കം ശരിവച്ച് വിശദീകരണം

Update: 2019-07-30 11:18 GMT

നിര്‍ബന്ധിത വി.ആര്‍.എസ് വഴി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തുനിയുന്നുവെന്ന മാധ്യമ വാര്‍ത്ത ഏകദേശമായി ശരിവച്ച് ഔദ്യോഗിക പത്രക്കുറിപ്പ്.

മൂന്ന് ലക്ഷത്തോളം ജീവനക്കാരോട് സ്വമേധയാ വിരമിക്കാന്‍ ആവശ്യപ്പെടുമെന്നായിരുന്നു വാര്‍ത്ത. ജീവനക്കാരുടെ പ്രകടനം അവലോകനം ചെയ്ത് അതിന്റെയടിസ്ഥാനത്തില്‍ വി.ആര്‍.എസ് ഉത്തരവു നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു പുറത്തിറക്കിയ കുറിപ്പില്‍ മന്ത്രാലയം പറയുന്നതിങ്ങനെ: നിയമങ്ങള്‍ മുന്‍നിര്‍ത്തി വിരമിക്കുന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് വാര്‍ത്തകളില്‍ പറയുന്ന കണക്ക് വസ്തുതാപരമല്ല.

എല്ലാ ജീവനക്കാരുടെയും പ്രകടന അവലോകനം നടത്തുന്നതിന് സോണല്‍ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശത്തെപ്പറ്റിയും വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ, ഇത് ഭരണ സംവിധാനത്തിന്റെ ഭാഗമായുള്ള പതിവ് വ്യായാമമാണെന്ന് മന്ത്രാലയം പറയുന്നു.

Similar News