ചില ബാങ്കിംഗ് സേവനങ്ങള്‍ക്ക് ഫെബ്രുവരി മുതല്‍ നടപ്പിലാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണ്

വിവിധ ബാങ്കുകളാണ് അവരുടെ ചട്ടങ്ങളില്‍ ഈ മാസം മുതല്‍ മാറ്റം വരുത്തിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവരെല്ലാമാണ് തങ്ങളുടെ ഇടപാട് പരിധി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നിട്ടുള്ളത്. ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട മാറ്റള്‍ കാണാം.

എസ്ബിഐ വരുത്തിയ മാറ്റങ്ങള്‍
ഫെബ്രുവരി ഒന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇടപാട് ഐഎംപിഎസ് വഴി നടത്താമെന്ന മാറ്റമാണ് പ്രധാനമായും കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് രണ്ട് മുതല്‍ 12 രൂപ വരെ സര്‍വീസ് ചാര്‍ജും നികുതിയും ഉപഭോക്താവ് അധികമായി നല്‍കണം. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് 20 രൂപയും ജിഎസ്ടിയും സര്‍വീസ് ചാര്‍ജായി ഈടാക്കും. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യോനോ എന്നിവ വഴി നടത്തുന്ന ഐഎംപിഎസ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല എന്നുമാണ് ബാങ്ക് തീരുമാനം.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ ചെക്ക് ഇടപാടുകള്‍ക്ക് പോസിറ്റീസ് പേ സംവിധാനം ഏര്‍പ്പെടുത്തി. ആര്‍ബിഐയുടെ നിര്‍ദേശം കണക്കിലെടുത്ത് തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താനാണിത്. അക്കൗണ്ട് ഉടമകള്‍ മറ്റൊരാള്‍ക്ക് ചെക്ക് നല്‍കിയാല്‍, അക്കാര്യം ബാങ്കുകള്‍ തമ്മില്‍ അറിയിക്കുന്നതാണിത്.
ഐസിഐസിഐ ബാങ്ക്
ഏറ്റവുമധികം ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുള്ള ബാങ്കുകളിലൊന്നായ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് സര്‍വീസ് ചാര്‍ജ് ഉയര്‍ത്തും. ഫെബ്രുവരി പത്ത് മുതല്‍ ഓരോ ഇടപാടിനും 10 രൂപ ബാങ്കിന് നല്‍കണം. ഒപ്പം 500 രൂപയ്ക്ക് മുകളിലുള്ള ചെക്കോ, ഓട്ടോ പേമെന്റുകളോ മടങ്ങിയാല്‍ ആകെ തുകയുടെ രണ്ട് ശതമാനം ബാങ്ക് ഈടാക്കും. ഇതിന് പുറമെ 50 രൂപയും ജിഎസ്ടിയും ബാങ്ക് ഈടാക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
മുമ്പ് അറിയിച്ചിരുന്നത് പോലെ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ 250 രൂപ പിഴയീടാക്കും. 100 രൂപയായിരുന്നു ഇതുവരെ ഈടാക്കിയിരുന്ന ഫീസ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it