
ആർബിഐ ഗവർണർ ഊർജിത് പട്ടേലിന് ചൊവ്വാഴ്ച നിർണ്ണായക ദിനമായിരുന്നു. മുതിർന്ന കോൺഗ്രസ് എംപി വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള 31-അംഗ പാർലമെന്ററി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ നിരവധി ചോദ്യങ്ങൾക്കാണ് അദ്ദേഹം ഉത്തരം പറയേണ്ടി വന്നത്.
നോട്ട് നിരോധനം, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി, കരുതൽ ധനശേഖരം തുടങ്ങി സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങൾ മുതൽ കേന്ദ്രവും റിസർവ് ബാങ്കും തമ്മിലുണ്ടായ ഉരസൽ വരെ ഒന്നൊന്നായി പട്ടേലിന് മുന്നിൽ നിരത്തിയായിരുന്നു കൂടിക്കാഴ്ച.
റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തിന് വേണ്ടി ശക്തിയായി വാദിച്ചപ്പോഴും, പട്ടേൽ കേന്ദ്ര സർക്കാരിനെ നേരിട്ട് കുറ്റപ്പെടുത്തുന്നതിൽ നിന്ന് ഒഴിഞ്ഞു മാറി. വിവാദപരമായ വിഷയങ്ങളിൽ തികച്ചും നയതന്ത്രപരമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചില ചോദ്യങ്ങൾക്ക് രണ്ടാഴ്ചക്കകം മറുപടി എഴുതിനൽകും. ആ ചോദ്യങ്ങൾ ഇവയാണ്.
മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിംഗും കമ്മിറ്റിയിൽ അംഗമായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine