സൂചികകള്‍ താഴേക്ക് തന്നെ; സെന്‍സെക്‌സില്‍ രണ്ടു ശതമാനം ഇടിവ്

വില്‍പ്പന സമ്മര്‍ദ്ദം വിപണിയെ തളര്‍ത്തി. എല്ലാ മേഖലകളിലും വില്‍പ്പന കാര്യമായി നടന്നതോടെ സൂചികകള്‍ 52 ആഴ്ചയിലെ ഏറ്റവും വലിയ താഴചയിലേക്ക് വീണു.

സെന്‍സെക്‌സ് 1045.60 പോയ്ന്റ് (1.99 ശതമാനം) ഇടിഞ്ഞ് 51495.79 പോയ്ന്റിലും നിഫ്റ്റി 331.60 പോയ്ന്റ്(2.11 ശതമാനം) താഴ്ന്ന് 15360.60 പോയ്ന്റിലും ക്ലോസ് ചെയ്തു.
607 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2680 ഓഹരികളുടെ വിലിയിടിഞ്ഞപ്പോള്‍ 97 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. എന്നാല്‍ എച്ച് യു എല്‍, നെസ്ലെ ഇന്ത്യ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. മെറ്റല്‍ സൂചികയില്‍ അഞ്ചു ശതമാനം ഇടിവാണ് ഉണ്ടായത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ രണ്ടു ശതമാനം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 1.92 ശതമാനം നേട്ടമാണ് ഈ ഓഹരി ഇന്ന് ഉണ്ടാക്കിയത്. അതേസമയം ധനലക്ഷ്മി ബാങ്ക് (9.33 ശതമാനം), കിറ്റെക്‌സ് (7.20 ശതമാനം), നിറ്റ ജലാറ്റിന്‍ (6.25 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (5.59 ശതമാനം), അപ്പോളോ ടയേഴ്‌സ് (5.09 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.96 ശതമാനം), ഇന്‍ഡിട്രേഡ് (4.76 ശതമാനം), ആസ്റ്റര്‍ ഡി എം (3.88 ശതമാനം) തുടങ്ങി 28 കേരള കമ്പനി ഓഹരികള്‍ക്കും നേട്ടമുണ്ടാക്കാനാകാതെ പോയി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it